Home News മെഡിക്കല്‍ കോളെജ് ആക്രമണക്കേസ്: ഡി.വൈ.എഫ്‌.ഐ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി

മെഡിക്കല്‍ കോളെജ് ആക്രമണക്കേസ്: ഡി.വൈ.എഫ്‌.ഐ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി

0
മെഡിക്കല്‍ കോളെജ് ആക്രമണക്കേസ്: ഡി.വൈ.എഫ്‌.ഐ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളെജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം അരുണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള കയ്യേറ്റം തടയല്‍ വകുപ്പടക്കം പത്ത് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം കൂടി കഴിഞ്ഞ ദിവസം പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഓഗസ്റ്റ് 31-നാണ് മെഡിക്കല്‍ കോളെജ് സെക്യൂരിറ്റി ജീവനക്കാരെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ആശുപത്രിയുടെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കും ദൃശ്യങ്ങളെടുത്ത മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റിരുന്നു.

സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണമെന്നാവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here