Home News ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തി, വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു; കയ്യാങ്കളി തുടങ്ങിയത് യു.ഡി.എഫ് ആണെന്ന് ഇ.പി ജയരാജന്‍

ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തി, വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു; കയ്യാങ്കളി തുടങ്ങിയത് യു.ഡി.എഫ് ആണെന്ന് ഇ.പി ജയരാജന്‍

0
ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തി, വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു; കയ്യാങ്കളി തുടങ്ങിയത് യു.ഡി.എഫ് ആണെന്ന് ഇ.പി ജയരാജന്‍

കണ്ണൂര്‍: ബജറ്റ് അവതരണത്തിനിടെ നിയമസഭയിലെ കയ്യാങ്കളി അന്നത്തെ ഭരണക്കാര്‍ ആസൂത്രിതമായി തയ്യാറാക്കിയതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ ചെയ്തത്. ആദ്യഘട്ടത്തില്‍ സ്പീക്കറുടെ ചേംബറിന് സമീപത്തിരുന്ന് പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. വനിതാ എം.എല്‍.എമാരെ പരിഹസിക്കാന്‍ തുടങ്ങിയപ്പോഴുണ്ടായ എല്‍.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടായ സ്വഭാവികമായ പ്രതിഷേധത്തെ യു.ഡി.എഫ് എം.എല്‍.എമാര്‍ മസില്‍പവര്‍ കൊണ്ട് നേരിടുകയായിരുന്നെന്ന് ജയരാജന്‍ പറഞ്ഞു.

ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാതെ വന്നതോടെ യു.ഡി.എഫ് എം.എല്‍.എമാര്‍ കയ്യാങ്കളി ആരംഭിച്ചു. വി.ശിവന്‍കുട്ടി എം.എല്‍.എയെ തല്ലി ബോധം കെടുത്തിയിട്ട് പലരെയും ആക്രമിച്ചു. വനിതാ എം.എല്‍.എമാരെ കടന്നുപിടിച്ചു. അവരുടെ തലയിലും അവിടെയും ഇവിടെയുമെല്ലാം പിടിച്ചു. വനിതാ എം.എല്‍.എമാര്‍ക്ക് രക്ഷപ്പെടാന്‍ ഒരു യു.ഡി.എഫ് എം.എല്‍.എയുടെ കൈയില്‍ കടിക്കേണ്ടിവന്ന സാഹചര്യമുണ്ടായെന്നും ജയരാജന്‍ പറഞ്ഞു.

ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാതെ വന്നതോടെ യു.ഡി.എഫ് എം.എല്‍.എമാര്‍ കയ്യാങ്കളി ആരംഭിച്ചു. വി.ശിവന്‍കുട്ടി എം.എല്‍.എയെ തല്ലി ബോധം കെടുത്തിയിട്ട് പലരെയും ആക്രമിച്ചു. വനിതാ എം.എല്‍.എമാരെ കടന്നുപിടിച്ചു. അവരുടെ തലയിലും അവിടെയും ഇവിടെയുമെല്ലാം പിടിച്ചു. വനിതാ എം.എല്‍.എമാര്‍ക്ക് രക്ഷപ്പെടാന്‍ ഒരു യു.ഡി.എഫ് എം.എല്‍.എയുടെ കൈയില്‍ കടിക്കേണ്ടിവന്ന സാഹചര്യമുണ്ടായെന്നും ജയരാജന്‍ പറഞ്ഞു.

നിയമസഭ ചിത്രീകരിക്കുന്ന ടിവിയില്‍ നിന്ന് യു.ഡി.എഫുകാരുടെ അക്രമണങ്ങള്‍ റിമൂവ് ചെയ്തു. എന്നിട്ട് ഒരു വിഭാഗത്തിന്റെതുമാത്രം പുറത്തുവിട്ടു. അന്ന് യു.ഡി.എഫ് എം.എല്‍.എമാരും ഡയസില്‍ കയറി അതിക്രമം നടത്തി. എന്നാല്‍ ഇടതുപക്ഷ എം.എല്‍.എമാര്‍ക്ക് നേരെ കേസ് എടുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അത് തീര്‍ത്തും എകപക്ഷീയമായിരുന്നെന്നും ജയരാജന്‍ പറഞ്ഞു.

വരുന്ന 26-ന് കേസ് കോടതി പരിഗണിക്കുമ്പോള്‍ ആരോഗ്യനില അനുവദിക്കുമെങ്കില്‍ ഹാജരാകുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here