Home Featured ഒരു മാസം മുമ്പ് നന്നാക്കിയ റോഡ് വീണ്ടും തകര്‍ന്നു; കളക്ടറോട് വിശദീകരണം തേടി ഹൈക്കോടതി

ഒരു മാസം മുമ്പ് നന്നാക്കിയ റോഡ് വീണ്ടും തകര്‍ന്നു; കളക്ടറോട് വിശദീകരണം തേടി ഹൈക്കോടതി

0
ഒരു മാസം മുമ്പ് നന്നാക്കിയ റോഡ് വീണ്ടും തകര്‍ന്നു; കളക്ടറോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: അറ്റകുറ്റപ്പണി നടത്തി മൂന്നാഴ്ചയ്ക്കകം ആലുവ-പെരുമ്പാവൂര്‍ റോഡ് തകര്‍ന്നതില്‍ ഹൈക്കോടതി വിശദീകരണം തേടി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിശദീകരണം തേടിയത്.

ഒരുമാസം മുന്‍പ് നന്നാക്കിയ റോഡ് തകര്‍ന്നത് എങ്ങനെയെന്നതില്‍ വിശദീകരണം നല്‍കാന്‍ ജില്ലാ കളക്ടറോട് കോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ടിന് പൊതുമരാമത്ത് വകുപ്പ് അഭിഭാഷകന്‍ മുഖേനയാണ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിജിലന്‍സിനോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംസ്ഥാനത്തെ റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയിട്ടുള്ള ഹര്‍ജികള്‍ ഈ ബെഞ്ചാണ് പരിഗണിക്കുന്നത്.

റോഡുകള്‍ തകര്‍ന്നാല്‍ ജില്ലാ ദുരന്ത നിവാരണ അതോരിറ്റി അധ്യക്ഷനായ ജില്ലാ കളക്ടര്‍ക്ക് നടപടിയെടുക്കാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ലാ കളക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തി ആറുമാസത്തിനകം റോഡ് വീണ്ടും തകര്‍ന്നാല്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ വിജിലന്‍സിന് കൈമാറാനുള്ള നിര്‍ദ്ദേശം.

മാസങ്ങളോളമായി തകര്‍ന്നുകിടക്കുന്ന ഈ റോഡില്‍ റീ ടാറിങ് നടത്തിയിട്ട് അഞ്ചു വര്‍ഷത്തിലധികമായി. ധനവകുപ്പ് പ്രത്യേക ഫണ്ട് അനുവദിച്ച് മൂന്നാഴ്ച മുമ്പ് അറ്റകുറ്റപ്പണി നടത്തിയ 17 കിലോമീറ്റര്‍ റോഡില്‍ കുഴികള്‍ രൂപപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍നിന്ന് തോട്ടുമുഖം സ്വദേശിയായ എഴുപതുകാരനും കൊച്ചുമകളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here