Home News ചികിത്സാ പിഴവ് ആരോപിച്ച് വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍

ചികിത്സാ പിഴവ് ആരോപിച്ച് വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍

0
ചികിത്സാ പിഴവ് ആരോപിച്ച് വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍

കോട്ടയം: ചികിത്സാ പിഴവ് ആരോപിച്ച് വനിതാ ഡോക്ടറെ അസഭ്യം പറയുകയും വാര്‍ഡിലെ പ്ലാസ്റ്റിക് സ്റ്റൂള്‍ തല്ലിപ്പൊളിക്കുകയും ചെയ്‌തെന്ന പരാതിയില്‍ രോഗിയുടെ മകനെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പൈനാവ് കുഴങ്കരയില്‍ അജേഷ് (29) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രി ഒമ്പതിന് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ രണ്ടാം വാര്‍ഡിലാണ് സംഭവം. അജേഷിന്റെ പിതാവ് തങ്കച്ചന്‍ (67) മെഡിസിന്‍ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തങ്കച്ചന്റെ മൂക്കില്‍ ഘടിപ്പിച്ചിരുന്ന ഓക്‌സിജന്‍ ട്യൂബ് തത്സ്ഥാനത്ത് നിന്നും മാറിയ വിവരം മക്കള്‍ ഡ്യൂട്ടി നഴ്‌സിനെ അറിയിച്ചിരുന്നു.

എന്നാല്‍ ഇത് തന്റെ ജോലിയല്ലെന്നും ഡോക്ടറെ ധരിപ്പിക്കാമെന്നും നഴ്‌സ് പറഞ്ഞതായി തങ്കച്ചന്റെ മക്കള്‍ പറയുന്നു. കുറച്ചു സമയത്തിന് ശേഷം ജൂനിയര്‍ വനിതാ ഡോക്ടര്‍ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നു. ഡോക്ടറുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് അജേഷ് അസഭ്യം പറയുകയും സമീപത്ത പ്ലാസ്റ്റിക് സ്റ്റൂള്‍ എടുത്ത് ഡോക്ടറെ തല്ലാന്‍ ശ്രമിക്കുകയും പൊട്ടിച്ചെന്നുമാണ് പരാതി.

എയ്ഡ് പോസ്റ്റിലെ പൊലീസെത്തിയാണ് അജേഷിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് അജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തങ്കച്ചന്റെ മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here