Home News കാമുകനൊപ്പം ചേര്‍ന്ന് പേരക്കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു

കാമുകനൊപ്പം ചേര്‍ന്ന് പേരക്കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു

0
കാമുകനൊപ്പം ചേര്‍ന്ന് പേരക്കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: ഒന്നര വയസ്സുള്ള പേരക്കുട്ടിയെ ഹോട്ടല്‍ മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മൂമ്മ പള്ളിമുക്കിലെ ലോഡ്ജില്‍ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി പാറക്കടവ് കൊടുശ്ശേരി കൊച്ചുത്രേസ്യ എന്ന സി.എം.സിപ്‌സി(50)യാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും മരണത്തില്‍ മറ്റ് അസ്വാഭാവികതകള്‍ ഒന്നും ഇല്ലെന്നും എറണാകുളം സെന്‍ട്രല്‍ പൊലീസ് പറഞ്ഞു.

കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന സിപ്‌സി ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ജോണ്‍ ബിനോയി ഡിക്രൂസിനൊപ്പം പള്ളിമുക്കിലെ ലോഡ്ജിലെത്തിയ സിപ്‌സി 22-ാം തീയതി രാത്രിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കിയതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചിലാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍വെച്ച് സിപ്‌സിയുടെ മകന്റെ ഒന്നര വയസ്സുകാരിയായ കുഞ്ഞ് കൊല്ലപ്പെട്ടത്. സിപ്‌സിയുടെ കാമുകനായ ജോണ്‍ ബിനോയ് ഡിക്രൂസായിരുന്നു കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ ഇയാളെയും സിപ്‌സിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന്റെ പിതാവായ സജീവും കേസില്‍ അറസ്റ്റിലായിരുന്നു. കേസില്‍ റിമാന്‍ഡിലായ സിപ്‌സി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here