Home Featured ഓൺലൈൻ വായ്പ തട്ടിപ്പ് തടയാൻ റിസർവ് ബാങ്ക് പെരുമാറ്റച്ചട്ടം കർശനമാക്കി

ഓൺലൈൻ വായ്പ തട്ടിപ്പ് തടയാൻ റിസർവ് ബാങ്ക് പെരുമാറ്റച്ചട്ടം കർശനമാക്കി

0
ഓൺലൈൻ വായ്പ തട്ടിപ്പ് തടയാൻ റിസർവ് ബാങ്ക് പെരുമാറ്റച്ചട്ടം കർശനമാക്കി

ന്യൂഡെൽഹി; ഓൺലൈൻ വായ്പ തട്ടിപ്പിന് ഇരയായി നിരവധി പേർ പരാതി നൽകിയതിനു പിന്നാലെ പെരുമാറ്റച്ചട്ടം കർശനമാക്കി റിസർവ് ബാങ്ക്. പുതിയ മാർ​ഗനിർദേശം അനുസരിച്ച് ബാങ്ക് അക്കൗണ്ടിലൂടെ  മാത്രമേ ഇടപാടുകൾ നടത്താൻ പറ്റുകയുള്ളൂ. അം​ഗീകൃത ഡിജിറ്റൽ ആപ്പുകളിലൂടെ വായ്പയെടുക്കുന്നവരുടെ ഫോണിലെ വിവരങ്ങൾ ചോർത്തരുതെന്നും റിസർവ് ബാങ്ക് മാർ​ഗരേഖയിൽ പറയുന്നു. 

വായ്പയെടുക്കുന്നവരുടെ ഫോണിലെ ഫയലുകൾ, കോൺടാക്ട് ലിസ്റ്റ്, കോൾ വിവരങ്ങൾ എന്നിവ വായ്പാദാതാവ് ഒരു കാരണവശാലും പരിശോധിക്കുകയോ എടുക്കുകയോ ചെയ്യരുത്. കാമറ, മൈക്ക്, ലൊക്കേഷൻ തുടങ്ങിയവ രജിസ്ട്രേഷൻ, കെവൈസി ആവശ്യങ്ങൾക്കു മാത്രം ഒരു തവണ ഉപയോ​ഗിക്കാൻ അനുമതിയുണ്ടാകും. ഈ ഡേറ്റ ഉപയോ​ഗിക്കുന്നതിന് ഉപഭോക്താവിന്റെ അനുമതി നിർബന്ധമാണ്.

നിലവിൽ ഡേറ്റ സംബന്ധിച്ച് നൽകിയ അനുമതി പിൻവലിക്കാനും ഉപഭോക്താവിന് അവസരമുണ്ടാകും.  കൂടാതെ വായ്പ ഉപയോ​ഗിച്ചു തുടങ്ങിയശേഷം മനസുമാറിയാൽ അധിക ബാധ്യതയില്ലാതെ പിന്മാറാൻ കൂളിങ് ഓഫ് സമയവും നൽകും. നിലവിൽ വായ്പകളിൽ നിന്ന് പിന്മാറാൻ അവസരമില്ല.

കാലാവധി തികച്ച് വലിയ പലിശ നൽകി മാത്രമേ ഓൺലൈൻ വായ്പ ആപ്പുകളിൽ ലോൺ അവസാനിപ്പിക്കാൻ കഴിയൂ. ഇതിനു പകരം മുതലും കൂളിങ് ഓഫ് ദിവസങ്ങളിലെ പലിശയും മാത്രം നൽകി പിന്മാറാൻ അവസരം നൽകണം എന്നാണ് ആർബിഐ നിർദേശം. 

അനധികൃത വായ്പ ആപ്പുകൾ നിരോധിക്കാൻ നിയമനിർമാണം നടത്തണമെന്ന ശുപാർശയും ആർബിഐ സർക്കാരിനു കൈമാറി. ഡിജിറ്റൽ വായ്പയുമായി ബന്ധപ്പെട്ട് ആർബിഐ നിയോ​ഗിച്ച ആറം​ഗ സമിതിയുടെ മറ്റ് ശുപാർശകളും ആർബിഐ അം​ഗീകരിച്ചു. ഉപഭോക്താവിന്റെ അനുമതിയില്ലാതെ കടമെടുപ്പ് പരിധി തനിയെ വർധിപ്പിക്കുന്നതിനു നിരോധനമുണ്ടാകും.

വായ്പയെടുത്തയാളുടെ പരാതികളിൽ 30 ദിവസത്തിനകം തീർപ്പുണ്ടായില്ലെങ്കിൽ ആർബിഐ ഓംബുഡ്സ്മാൻ പദ്ധതിയിൽ പരാതി നൽകാം. വായ്പയുടെ മൊത്തം ചെലവ് കൃത്യമായി ആദ്യമേ അറിയിച്ചിരിക്കണം.

മറ്റൊരു കക്ഷിക്ക് ഡാറ്റ കൈമാറുന്നത് ഉപയോക്താവിന്റെ അനുമതിയോടെ മാത്രം. എല്ലാത്തരം ഡേറ്റകളും ഇന്ത്യൻ സർവറുകളിൽ സൂക്ഷിക്കണം. ബയോമെെട്രിക് വിവരങ്ങൾ സൂക്ഷിക്കരുത്. 

LEAVE A REPLY

Please enter your comment!
Please enter your name here