
മുംബൈ: മൂന്ന് വാതിലുകളിലൂടെ യാത്രക്കാർക്ക് ഇറങ്ങുന്നതിന് സൗകര്യമൊരുക്കി ഇൻഡിഗോ. നിലവിൽ, ഇടതുവശത്ത് മുന്നിലും പിന്നിലുമുള്ള വാതിലുകളിലൂടെയാണു യാത്രക്കാരെ ഇറക്കുന്നത്. ഇതിനു പുറമേ, വലതുവശത്ത് മുന്നിലുള്ള വാതിലിലൂടെയും യാത്രക്കാരെ ഇറക്കുമെന്നും ഈ സൗകര്യം ലഭ്യമാക്കുന്ന ആദ്യ കമ്പനിയാകും ഇൻഡിഗോയെന്നും സിഇഒ റൊണോജോയ് ദത്ത അറിയിച്ചു.
ഡെൽഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിലാണ് ആദ്യം നടപ്പാക്കുക. നിലവിൽ യാത്രക്കാരെയെല്ലാം ഇറക്കാൻ 14 മിനിറ്റ് വരെ സമയമെടുക്കും. മൂന്നാം വാതിൽ കൂടി തുറക്കുന്നതോടെ ആറ് മിനിറ്റ് മതിയെന്നാണു കണക്കുകൂട്ടൽ.