
ഗുവാഹത്തി: രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെയെ തങ്ങളുടെ പാളയത്തിലെത്തിച്ച് അധികാരം പിടിക്കാൻ ബിജെപി നീക്കം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന-എൻസിപി-കോണ്ഗ്രസ് സർക്കാരിൽനിന്നും ഇ ഏക്നാഥ് ഷിൻഡെയെ അടർത്തിയെടുക്കാനാണ് ഇപ്പോഴത്തെ ബിജെപി നീക്കം.
ആസാമിലുള്ള ഏക്നാഥ് ഷിൻഡെയെയും മറ്റ് ശിവസേന എംഎൽഎമാരുമായും ആസാമിലെ ബിജെപി മന്ത്രി അശോക് സിംഗാൾ നേരിൽ കണ്ടു. ഇവർ താമസിക്കുന്ന ഹോട്ടലിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. ഏക്നാഥ് ഷിൻഡെയ്ക്ക് ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. എട്ട് മന്ത്രി പദവും രണ്ട് സഹമന്ത്രി പദവും രണ്ട് കേന്ദ്രമന്ത്രി സ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്.
ഷിൻഡെ പക്ഷത്ത് 38 എംഎൽഎമാർ എത്തിയതോടെയാണ് ബിജെപി നേരിട്ട് കളത്തിലിറങ്ങിയിരക്കുന്നത്. 37 ശിവസേന എംഎൽഎമാർ ഒപ്പമുണ്ടെങ്കിൽ ഷിൻഡെയ്ക്ക് കൂറുമാറ്റ നിരോധനനിയമത്തിന്റെ കുരുക്ക് മറികടക്കാം. ഇത് കൂടി മുന്നിൽ കണ്ടാണ് ബിജെപിയുടെ നീക്കം.