
കണ്ണൂർ: ആരുടെയെങ്കിലും വഴി തടയുകയോ ഇഷ്ടനിറമുള്ള വസ്ത്രം ധരിക്കുന്നതില്‍ വിലക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വഴിനടക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുത്ത നാട്ടില്‍ വഴി തടയുന്നു എന്ന് പറഞ്ഞ് ഒരു കൂട്ടര്‍ കൊടുമ്പിരി കൊള്ളുന്നു. ആരുടെയും വഴി തടഞ്ഞിട്ടില്ല. അങ്ങനെ ചില ശക്തികള്‍ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ പ്രബുദ്ധ കേരളം അത് അനുവദിക്കില്ല.- മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ലൈബ്രറി കൗണ്‍സില്‍ പരിപാടിയുടെ ഉദ്ഘാടനം കണ്ണൂരില്‍ നിന്ന് ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസ്ത്രധാരണം വ്യത്യസ്തമായ രീതിയിലാണ്. കുറച്ചുദിവസമായി കൊടുമ്പിരി കൊള്ളുന്ന മെറ്റാരു പ്രചാരണം ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്നാണ് . മാസ്‌കും വസ്ത്രവും കറുത്ത നിറത്തില്‍ പറ്റില്ലെന്നാണ് പ്രചാരണം. കേരളത്തില്‍ ഏതൊരാള്‍ക്കും ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാന്‍ വലിയ പ്രക്ഷോഭം നടന്ന നാടാണിത്. മുട്ടിനും താഴെ വസ്ത്രം ധരിക്കാനും മാറുമറയ്ക്കാനും അവകാശത്തിനു വേണ്ടി പോരാട്ടം നടന്ന നാടാണിത്. ഇവിടെ ഏതെങ്കിലും തരത്തില്‍ ആ അവകാശം ഹനിക്കുന്നില്ല.
എത്രമാത്രം തെറ്റിദ്ധാരണ ജനകമായാണ് ചില ശക്തികള്‍ നിക്ഷിപ്ത താല്‍പര്യത്തോടെ കാര്യങ്ങള്‍ നീക്കുന്നത്. അതിന്റെ ഭാഗമായാണ് കറുത്ത വസ്ത്രവും മാസ്‌കും പാടില്ലെന്ന് കേരളത്തിലെ സര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നു എന്ന പ്രചാരണം വന്നിരിക്കുന്നത്.
കേതളത്തില്‍ ഒരു ഇടതുപക്ഷ സര്‍ക്കാരാണ്. നാട്ടില്‍ ഇന്നു കാണുന്ന എല്ലാ പ്രത്യേകതകളും എത്തിച്ചതിന്റെ മുന്‍പില്‍ ഇടതുപക്ഷമായിരുന്നു. ആ ഇടതുപക്ഷ സര്‍ക്കാര്‍ അത്തരമൊരു നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ ഒരു പ്രത്യേക വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വന്നുവെന്ന് പറയുന്നത്് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നുമില്ലാത്തിനാലാണ്. ഒരു പാട് കള്ളക്കഥകള്‍ പ്രചരിക്കുന്ന കാലമാണ്. അക്കൂട്ടത്തില്‍ ഇത് കൂടി ചേര്‍ത്ത് പ്രചരിപ്പിക്കുന്നതാണെന്ന് നാം തിരിച്ചറിയണം.
നാടിന്റെ പ്രത്യേകത എല്ലാതരത്തിലും കാത്തുസൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. അതില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകും. അതിനെതിരായി നീങ്ങുന്ന ശക്തികള്‍ക്ക് തടയിലാന്‍ സര്‍ക്കാര്‍ ശ്രദ്ധയോടെ നീങ്ങും.-അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും അദ്ദേഹത്തിന്റെ പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്‌കും വിലക്കും മൂന്നു ദിവസമായി തുടരുകയാണ്. മൂന്നാം ദിവസമാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പരസ്യമായി ഒരു പ്രതികരണത്തിന് തയ്യാറാകുന്നതും. കോട്ടയത്തു നിന്ന് തുടങ്ങിയ വിലക്കും പ്രതിഷേധവും കണ്ണൂരില്‍ അവസാനിച്ചിരിക്കേയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് മൂന്നിനുള്ള വിമാനത്തില്‍ കണ്ണുരില്‍ നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും