Home Featured തെളിവുള്ളതിനാലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതെന്ന് സ്വപ്ന സുരേഷ്

തെളിവുള്ളതിനാലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതെന്ന് സ്വപ്ന സുരേഷ്

0
തെളിവുള്ളതിനാലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതെന്ന് സ്വപ്ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ തുടർന്ന് സ്വപ്ന സുരേഷ്. ശിവശങ്കർ പറഞ്ഞ ആൾക്ക് കറൻസി അടങ്ങിയ ബാഗ് കൈമാറിയെന്ന് സ്വപ്ന ആവർത്തിച്ചുപറഞ്ഞു. തന്റെ വെളിപ്പെടുത്തലിന് പിന്നിൽ രാഷ്ട്രീയ അജണ്ടയില്ലെന്നും രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും സ്വപ്ന പറഞ്ഞു. കേസുമായി ബന്ധപ്പെട്ട്‌ താൻ മാത്രമാണ് പ്രശ്നം നേരിടുന്നതെന്ന് അവർ പറഞ്ഞു.

താൻ കേസുമായി ബുദ്ധിമുട്ടി ജീവിക്കുമ്പോൾ മിസിസ് കമല വിജയനും മിസിസ് വീണ വിജയനും സ്വൈര്യമായി, സ്വസ്ഥമായി ജീവിക്കുകയാണെന്നും സ്വപ്ന പറഞ്ഞു. തെളിവുള്ളതിനാലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതെന്നും വെളിപ്പെടുത്താൻ ഇനിയും ഒരുപാടുണ്ടെന്നും സ്വപ്ന കൂട്ടിച്ചേർത്തു. പി സി ജോർജ് സ്വപ്നയെ പല തവണ വിളിച്ചുവെന്ന തരത്തിൽ ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് സ്വപ്ന സുരേഷ് പൂർണമായി തള്ളി. തനിക്ക് സരിതയെ അറിയില്ല.

പി സി ജോർജ് തന്നെ വിളിക്കാൻ ശ്രമിച്ചു എന്നത് സത്യമാണ്. എന്നാൽ താൻ പ്രതികരിച്ചിട്ടില്ല. താൻ കോടതിയിൽ രഹസ്യമൊഴി നൽകിയതാണ്. അതിൽക്കൂടുതൽ പറയാൻ തനിക്ക് കഴിയില്ല. താൻ പാവയായിരുന്നു. പലരും പല ആവശ്യങ്ങൾക്കായി എന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നാലിപ്പോൾ ഞാനൊരു ജോലി ചെയ്ത് ജീവിക്കുകയാണ്. എൻ്റെ കഞ്ഞിയിൽ പാറ്റയിടരുതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

സോളാർ കേസ് പ്രതി സരിതയുൾപ്പെടെ ആരും തന്റെ രഹസ്യമൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുതെന്ന് സ്വപ്ന പറഞ്ഞു. സരിതയെ അറിയില്ല. ഞങ്ങൾ ഒരു ജയിലിൽ ഒരുമിച്ച് ഉണ്ടായിരുന്നു. പക്ഷേ, ഞാൻ അവരോട് ഒരു ‘ഹലോ’ പോലും പറഞ്ഞിട്ടില്ല. ഞാൻ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം സഹായിക്കാമെന്ന് പറഞ്ഞ് എന്റെ അമ്മയെ വിളിച്ചിരുന്നു. പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനെ വ്യക്തിപരമായി അറിയില്ല. ഈ പ്രശ്നങ്ങൾ വന്നപ്പോൾ അദ്ദേഹം ബന്ധപ്പെടാൻ ശ്രമിച്ചുവെന്നത് സത്യമാണ്. താൻ എഴുതിയ എന്തെങ്കിലും ഉണ്ടെങ്കിൽ പി.സി.ജോർജിന് പുറത്തുവിടാം.

എനിക്ക് ഒരു രാഷ്ട്രീയ അജൻഡയും ഇല്ല. എന്നെയൊന്ന് ജീവിക്കാൻ അനുവദിക്കൂ. കേസിൽ ശരിയായ രീതിയിൽ അന്വേഷണം നടക്കണമെന്നേയുള്ളൂ. 16 മാസം ജയിലിൽ കിടന്നു. എന്റെ മക്കൾ അനുഭവിച്ചു. വീടും അന്നവും ഇല്ലാത്ത അവസ്ഥയിൽ വഴിയിൽ ഉപേക്ഷിക്കപ്പെട്ടു. എനിക്ക് എന്റെ മക്കളെ വളർത്തണം. കേസിനെ കുറിച്ച് പറഞ്ഞു തീർന്നിട്ടില്ലെന്നും ഇനിയും പറയാനുണ്ടെന്നും സ്വപ്ന പ്രതികരിച്ചു.

എല്ലാം രഹസ്യ മൊഴിയിൽ പറഞ്ഞിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. നിലവിലെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ അജണ്ടയില്ലെന്നും ആരെയും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ അല്ലെന്നും സ്വപ്ന പ്രതികരിച്ചു. തന്നെ ജീവിക്കാൻ അനുവദിക്കൂ എന്നും കൂട്ടിച്ചേർത്തു. തന്നെ പോലെ ഒരുപാട് സ്ത്രീകളും പെൺമക്കളും അനുഭവിക്കുണ്ടെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

സ്വപ്ന സുരേഷ് സ്വയം ആവശ്യപ്പെട്ടാണ് ഇന്നലെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐഎഎസ്സിനും അടക്കം എതിരെ ഗുരുതരമായ ആരോപണങ്ങളോടെയുള്ള രഹസ്യമൊഴി നൽകിയത്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സ്വർണക്കടത്തും സ്വപ്നയും ചർച്ചയാകുകയാണ്. സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തൽ കേരളം സർക്കാരിനെ തന്നെ പിടിച്ച് കുലുക്കുന്നവയാണ്. മുഖ്യന്റെ കസേരയ്ക്ക് പോലും ഇളക്കം തട്ടാൻ ഇടയുള്ള പുതിയ വെളിപ്പെടുത്തലുകൾ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും ഉൾപ്പെടെ സംശയ നിഴലിലാക്കി. എന്നാൽ ഇവയെല്ലാം ഉണ്ട ചോറിനുള്ള നന്ദി മാത്രമാണെന്നാണ് സൈബർ സഖാക്കൾ പറയുന്നത്. എന്നാൽ സ്വപ്നയുടെ വെളിപ്പെടുത്തൽ കോടതിയ്ക്ക് മുന്നിൽ രഹസ്യ മൊഴി നൽകിയ ശേഷമാണ്. അതുകൊണ്ട് കേന്ദ്ര ഏജൻസികൾക്ക് കൈകെട്ടി നോക്കി നില്ക്കാൻ സാധിക്കില്ല.

ഈ വിഷയങ്ങൾ കേന്ദ്ര ഏജൻസികൾക്ക് പരിശോധിക്കേണ്ടി വരും. ഈ സമയം സ്വപ്‌ന പറഞ്ഞ പേരുകാരെ എല്ലാം ചോദ്യം ചെയ്യേണ്ടിയും വരും. ഇത് മുഖ്യമന്ത്രി പിണറായി വിജയന് തലവേദനയാകാൻ സാധ്യതയുണ്ട്. കാരണം കുടുംബാംഗങ്ങളെ സമ്മർദ്ദത്തിലാക്കുന്നതാകും ചോദ്യം ചെയ്യൽ എന്നത് വസ്തുതയാണ്.

മുഖ്യമന്ത്രിയെ ‘അറിയാം’ എന്നുമാത്രം വെളിപ്പെടുത്തിയിരുന്ന സ്വപ്ന ആദ്യമായാണ് ‘പങ്ക്’ എന്ന വാക്ക് ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, നളിനി നെറ്റോ, കെ.ടി. ജലീൽ, സി.എം. രവീന്ദ്രൻ എന്നിവരുടെ പേരുകളും പറഞ്ഞു. പക്ഷേ, ഇവർക്കെന്താണ് പങ്കെന്ന് വെളിപ്പെടുത്തിയിട്ടുമില്ല. കസ്റ്റംസും ഇ.ഡി.യും മുമ്പുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് നയതന്ത്ര സ്വർണക്കടത്തുകേസിൽ പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആരോപണത്തിൽ നിർത്തിയില്ല. ഇതിനാണ് മാറ്റം വരുന്നത്. ചില ഫോട്ടോകൾ തന്റെ പക്കലുണ്ടെന്ന സൂചന സ്വപ്‌ന നേരത്തെ നൽകിയിരുന്നു. ഈ ഫോട്ടോ പുറത്തു വരുമോ എന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ നിർണ്ണായകം.

LEAVE A REPLY

Please enter your comment!
Please enter your name here