
കോട്ടയം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതിയെന്ന് താൻ പറഞ്ഞത് ശരിയായെന്ന്
പി സി ജോർജ്. ഫെബ്രുവരി 14ന് ഇക്കാര്യം താൻ പറഞ്ഞതാണ്. അത് ഇപ്പോൾ ശരിയാണെന്ന് വന്നു.
മാനനഷ്ടം ഫയൽ ചെയ്യാൻ അന്ന് മുഖ്യമന്ത്രിയെ താൻ വെല്ലുവിളിച്ചിരുന്നു. ഇത് വരെ അത് ചെയ്തിട്ടില്ലെന്നും പി സി ജോർജ് പറഞ്ഞു. സ്വപ്ന സുരേഷിനെ കണ്ടിരുന്നു, അത് ഗൂഢാലോചനയ്ക്കല്ല. തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചാണ് കണ്ടത്. അന്ന് സ്വപ്ന എഴുതി തന്ന കാര്യങ്ങൾ തൻറെ കൈയ്യിൽ ഉണ്ട്.
സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഫോണിൽ വിളിച്ചിട്ട് മുഖ്യമന്ത്രിക്ക് ദബാനിലേക്ക് പോകാൻ സീറ്റ് അറേഞ്ച്മെൻറ് എല്ലാം ശരിപ്പെടുത്താൻ പറഞ്ഞു. ഇവർ അന്നേരം അറബ് കോൺസുലേറ്റിലെ സെക്രട്ടറിയാണ്. ആദ്യമായിട്ടാണ് പ്രിൻസിപ്പൽ സെക്രട്ടറി ഇവരെ വിളിക്കുന്നത്. സ്വപ്ന ഉടൻ തന്നെ അവിടുത്തെ അറേഞ്ച്മെൻറ് എല്ലാം ചെയ്തു.
അതു കഴിഞ്ഞ് ശിവശങ്കർ വീണ്ടും വിളിച്ചു. എന്നിട്ട് പറഞ്ഞു മുഖ്യമന്ത്രി പോയി, പക്ഷേ ഒരു ബാഗേജ് കൊണ്ടുപോകാൻ പറ്റിയില്ല. അതുകൂടി അദ്ദേഹത്തിന് എത്തിച്ചുകൊടുക്കണമെന്നും പറഞ്ഞു. ഉടനെ തന്നെ ഈ പെൺകുട്ടി -സ്വപ്ന കോൺസുലേറ്റിലെ അഹമ്മദ് എന്ന കോൺസുലേറ്ററിനെ വിളിച്ചു. ഒമ്പത് കോൺസുലേറ്റർമാരാണ് അവിടെയുള്ളത്.
ബാഗേജ് വന്നുകഴിയുമ്പോ സ്വാഭാവികമായും അത് സ്കാൻ ചെയ്യും. അങ്ങനെ സ്കാൻ ചെയ്തപ്പോ അതിനുള്ളിൽ നോട്ടുകെട്ടുകളാണ്. അന്ന് സരിത് ആണ് പി ആർ ഒ. സരിത് ഇത് കണ്ടു, ശേഷം ബാഗേജ് അയക്കുകയും ചെയ്തു.
മുഖ്യമന്ത്രി തിരികെയെത്തിയതിനു പിന്നാലെ ബാഗേജ് തിരിച്ചുവന്നു. നയതന്ത്രബാഗേജ് ആകുമ്പോ ആരും പരിശോധിക്കില്ലല്ലോ. സരിതും സ്വപ്നയും നോക്കിയിട്ടാണ് ഇത് പുറത്തുവിട്ടത്. പുറത്തുവിട്ടപ്പോ കസ്റ്റംസിന് ഒരു സംശയം തോന്നി. തുറന്നുപരിശോധിക്കണമെന്ന് പറഞ്ഞു. പറ്റില്ല, നയതന്ത്രബാഗേജ് ആണെന്ന് സ്വപ്ന പറഞ്ഞു.
പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും വിളിച്ചു പറഞ്ഞു തുറന്നുനോക്കേണ്ട കാര്യമില്ല, നേരെ അയച്ചേക്കാൻ. പക്ഷേ, കസ്റ്റംസ് സമ്മതിച്ചില്ല. അങ്ങനെ തുറന്നപ്പോ 30 കിലോ സ്വർണം. അങ്ങനെ അത് സ്വാഭാവികമായും കേസായി. കേസിൽ പ്രതിയാകേണ്ടതാരാ, ശിവശങ്കറല്ലേ? ജോർജ് ചോദിച്ചു.
സരിത എസ് നായരുമായി ഫോൺ സംഭാഷണം നടത്തിയത് ഇത്ര വലിയ കാര്യമാണോ.
സരിതയുമായി കുറെ കാലമായി താൻ ഫോൺ വിളിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചക്കര പെണ്ണേ എന്നാണ് താൻ സരിതയെ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി സി ജോർജിൻറെ വാക്കുകൾ ഇങ്ങനെ..