
ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്ന് ചൈന സൈന്യത്തെ പൂർണമായും പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഉഭയകക്ഷി ബന്ധം മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള തടസ്സങ്ങൾ നീക്കണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശമന്ത്രി വാങ് യിയോട് ആവശ്യപ്പെട്ടു.
അതിർത്തിയിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നത് ബന്ധങ്ങൾ മുന്നോട്ടുകൊണ്ടുപോവാൻ സഹായകരമാവുമെന്ന് ഡോവൽ പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതി തുടരുന്നത് ഇരു ഭാഗത്തിന്റെയും താത്പര്യങ്ങൾക്കു യോജിച്ചതല്ല. സുരക്ഷയും തുല്യതയും ലംഘിക്കുന്ന നടപടികൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.
അതിർത്തിയിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നത് ബന്ധങ്ങൾ മുന്നോട്ടുകൊണ്ടുപോവാൻ സഹായകരമാവുമെന്ന് ഡോവൽ പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതി തുടരുന്നത് ഇരു ഭാഗത്തിന്റെയും താത്പര്യങ്ങൾക്കു യോജിച്ചതല്ല. സുരക്ഷയും തുല്യതയും ലംഘിക്കുന്ന നടപടികൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.
സമാധാനം പുനസ്ഥാപിക്കുന്നതിന് നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചർച്ചകൾ തുടരേണ്ടതുണ്ട്. നിലവിലെ പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ നടപടികളുണ്ടാവണം. കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പക്വതയും ആത്മാർഥതയും അനിവാര്യമെന്ന് ഡോവൽ ചൈനീസ് വിദേശമന്ത്രിയോട് ആവശ്യപ്പെട്ടതായി ഉന്നത വൃത്തങ്ങൾ പറഞ്ഞു.
ചൈന സന്ദർശിക്കാൻ ഡോവലിനെ ചൈനീസ് സംഘം ക്ഷണിച്ചിട്ടുണ്ട്. ക്ഷണം സ്വീകരിക്കുന്നതായും നിലവിലെ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ ഉടൻ സന്ദർശനം നടത്തുമെന്നും ഡോവൽ അറിയിച്ചു. അതിർത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനിയും നിയോഗിച്ച പ്രത്യേക പ്രതിനിധികളാണ് ഡോവലും വാങ്ങും.
ഇന്നലെ വൈകുന്നേരമാണ്, അപ്രഖ്യാപിതമായി വാങ് ഇന്ത്യയിൽ എത്തിയത്. കാബൂളിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു ചൈനീസ് വിദേശമന്ത്രിയുടെ വരവ്. അതിർത്തി പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും പരസ്പര ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യാ- ചൈന നയതന്ത്ര സൈനിക തല ചർച്ചകൾ തുടരേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ.
അതിർത്തി വിഷയം പരിഹരിക്കപ്പെടണം. പിൻമാറ്റത്തിൽ പരസ്പര ധാരണയിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യ കൃത്യമായ നിലപാട് വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, യുക്രെയ്ൻ വിഷയങ്ങളും ചർച്ചയായതായും എസ് ജയശങ്കർ പറഞ്ഞു.
ഇന്നലെ അഫ്ഗാൻ സന്ദർശനത്തിന് ശേഷമാണ് വാങ് യി ഇന്ത്യയിലെത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് കേന്ദ്രസർക്കാർ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും നൽകിയിരുന്നില്ല. അതിർത്തികളിലെ കൈയേറ്റത്തിനും സംഘർഷങ്ങൾക്കും പിന്നാലെ ഇന്ത്യ ചൈന നയതന്ത്രബന്ധം മോശം ആയ ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ സന്ദർശനം നിർണായകമാണ്.