Home National കാണ്ഡഹാറില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരനെ അജ്ഞാത സംഘം വെടിവച്ചുകൊന്നു

കാണ്ഡഹാറില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരനെ അജ്ഞാത സംഘം വെടിവച്ചുകൊന്നു

0
കാണ്ഡഹാറില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരനെ അജ്ഞാത സംഘം വെടിവച്ചുകൊന്നു

ന്യൂ ഡെല്‍ഹി: കാണ്ഡഹാറില്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ സംഘത്തിലെ ഭീകരനെ അജ്ഞാത സംഘം വെടിവച്ചുകൊന്നു. സഫറുള്ള ജമാല്‍ ആണ് കൊല്ലപ്പെട്ടത്. കാണ്ഡഹാറില്‍ വിമാന റാഞ്ചിയ അഞ്ചംഗ സംഘത്തിലെ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട സഫറുള്ള ജമാല്‍. മാര്‍ച്ച് ഒന്നിന് സംഘത്തിലെ മറ്റൊരു ഭീകരനായ സഹൂര്‍ മിസ്ത്രി എന്ന സാഹിദ് അഖുന്ദ് കൊല്ലപ്പെട്ടിരുന്നു.

ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ നടത്തിയ വെടിവെപ്പിലാണ് സഹൂര്‍ മിസ്ത്രി കൊല്ലപ്പെട്ടത്. വ്യവസായി എന്ന വ്യാജേന ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമാക്കിയ പൊലീസ് ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.

1999 ലാണ് കഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്ന് ന്യൂ ഡെല്‍ഹിയിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി-814 വിമാനം അഞ്ച് പാക്ക് ഭീകര്‍ റാഞ്ചിയത്. ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന 3 ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യവുമായിരുന്നു ഭീകരര്‍ മുന്നോട്ട് വച്ചത്.

വിമാനം കാണ്ഡഹാറിലേക്ക് കൊണ്ടുപോയ ഭീകരര്‍ വിമാനത്തിലെ 176 യാത്രക്കാരെ ഏഴു ദിവസത്തോളം ബന്ദികളാക്കി. ഒടുവില്‍ സര്‍ക്കാര്‍ 3 ഭീകരരെ ജയിലില്‍ നിന്ന് മോചിപ്പിച്ചതിന് ശേഷമാണ് വിമാനത്തിലെ യാത്രക്കാരെ മോചിപ്പിച്ചത്. ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ഭീകര സംഘടനയായ അല്‍ ഉമര്‍ മുജാഹിദീന്‍ നേതാവ് മുഷ്താഖ് അഹമ്മദ് സര്‍ഗര്‍, അല്‍-ഖ്വയ്ദ നേതാവ് അഹമ്മദ് ഒമര്‍ സയീദ് എന്നിവരെ അന്ന് ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here