
സിപിഎം സംസ്‌ഥാന സമ്മേളനം മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെ എറണാകുളത്ത് നടക്കും. സമ്മേളന തീയതിയില്‍ മാറ്റം വരുത്തേണ്ടെന്ന് പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി.സംസ്‌ഥാനത്ത് കൊറോണ വ്യാപന തീവ്രത കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് സമ്മേളനം മുന്‍നിശ്‌ചയിച്ചപ്രകാരം നടത്താൻ തീരുമാനം. സമ്മേളന പ്രതിനിധികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാക്കും.
പൊതുസമ്മേളനത്തോടനുബന്ധിച്ച് റാലി ഒഴിവാക്കും. പൊതു സമ്മേളനത്തില്‍ ആളുകളുടെ എണ്ണം സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നിയന്ത്രിക്കുമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.സമ്മേളനം നടത്തിപ്പിനാവശ്യമായ ഫണ്ട് പൊതുജനങ്ങളില്‍നിന്നു സമാഹരിക്കും. എറണാകുളം ജില്ലയില്‍ 13, 14 തീയതികളില്‍ ഫണ്ട് പിരിവ് നടത്തും.
ഈ മാസം 21ന് പതാകദിനം ആചരിക്കും. ഏപ്രില്‍ ആറു മുതല്‍ 10 വരെ കണ്ണൂരിലാണ് 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്. നേരത്തേ മാറ്റി വച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിലായി നടത്താനും ധാരണയായിട്ടുണ്ട്.പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്‌ട്രീയപ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 10 ആണ്.