കൊച്ചി: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി ഡോ:ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചോദ്യം ചെയ്ത പരാതിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ചൊവാഴ്ചത്തേക്ക് മാറ്റി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെബാണ് കേസ് മാറ്റിയത്. കോടതിയുടെ സമയ ദൗർലഭ്യം കൊണ്ടാണ് ഇന്ന് വാദം കേൾക്കാൻ നിശ്ചയിച്ചിരുന്ന കേസ് എട്ടാം തീയതിക്ക് മാറ്റിയത്. ഗവർണർക്കും സർക്കാരിനും കണ്ണൂർ വൈസ് ചാൻസലർക്കും ഹർജ്ജിക്കാർക്കും വേണ്ടി അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെ വെവ്വേറെ മുതിർന്ന അഭിഭാഷകർ കോടതിയിൽ ഹാജരായിരുന്നു.
അതേസമയം കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ മന്ത്രി ബിന്ദുവിന്റെ അനധികൃത ഇടപെടൽ ചോദ്യം ചെയ്ത് മുൻ പ്രതിപക്ഷ നേതാവ് ഫയൽ ചെയ്ത പരാതിയിൽ ലോകയുക്ത നാളെ ഉത്തരവിടും. മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ചുള്ള ഹർജിയിലും ലോകയുക്ത നാളെ അവസാന വാദം കേൾക്കും. ദുരിതാശ്വാസ നിധി അനുവദിച്ചത് സംബന്ധിച്ച മന്ത്രിസഭ കുറിപ്പുൾപ്പടെയുള്ള രേഖകൾ ഹാജരാക്കാൻ കോടതി സർക്കാർ ആറ്റോണിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.