Home News പാലക്കാട് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ മുഖ്യ സൂത്രധാരൻ പിടിയിൽ

പാലക്കാട് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ മുഖ്യ സൂത്രധാരൻ പിടിയിൽ

0

പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിതിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരൻ പോലീസ് പിടിയിൽ. എസ് ഡി പി ഐ ഭാരവാഹിയായ കൊഴിഞ്ഞാമ്പാറ സ്വദേശിയാണ് പോലീസിന്റെ കസ്റ്റഡിയിലായത്. സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരനായ ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.ഇതോടെ സഞ്ജിത്ത്‌ കൊലപാതകത്തിൽ പിടിയിലായ പ്രതികളുടെ എണ്ണം 10 ആയി. ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ നവംബർ 15നാണ് കിണാശ്ശേരി മമ്പ്രത്തു കാറിലെത്തിയ 5 അംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

ഭാര്യയുമൊത്ത് ബൈക്കിൽ പോകുന്നതിനിടെ കാറിടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കൊലപാതകം. ബൈക്കിൽനിന്നു തെറിച്ചു വീണ സഞ്ജിത്തിനെ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.നേരത്തെ സഞ്ജിത്തിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയിൽ പങ്കുള്ള ഒരു പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതിയായ അബ്ദുൾ ഹക്കീമിനാണ് പാലക്കാട് ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. വധക്കേസിലെ പ്രതിയാണ് 45കാരനായ അബ്ദുൾ ഹക്കീം. പ്രതിക്ക് ജാമ്യം അനുവദിച്ചത് കാട്ടുനീതിയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പറഞ്ഞു. ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച മൂലമെന്ന് ബിജെപി വിമർശിച്ചു.

ഹക്കീമിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് കാട്ടുനീതിയാണെന്ന് പാലക്കാട് ബി ജെ പി ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് പ്രതികരിച്ചു. ഇത്തരം കേസുകളിൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുന്നത് ആദ്യമായിരിക്കും. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. പൊലീസും പ്രോസിക്യൂഷനും ഭീകരവാദികൾക്ക് കുട പിടിക്കുകയാണ്. പ്രോസിക്യൂഷനും സർക്കാറിനും വീഴ്ച സംഭവിച്ചു. ഇതിൽ സർക്കാർ മറുപടി പറയണമെന്നും കെ എം ഹരിദാസ് ആവശ്യപ്പെട്ടു.

എസ്ഡിപിഐ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡന്റായ അബ്ദുൾ ഹക്കീം പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് കഴിഞ്ഞ ആറിനാണ് അറസ്റ്റിലായത്. ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച മൂലമെന്ന് ബിജെപി വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here