Home News അനുമതിയില്ലാതെ സ്മാർട്ട്ഫോൺ വാങ്ങി; യുവതിയെ കൊലപ്പെടുത്താൻ വാടക കൊലയാളിയെ ഏർപ്പാടാക്കി ഭർത്താവ്

അനുമതിയില്ലാതെ സ്മാർട്ട്ഫോൺ വാങ്ങി; യുവതിയെ കൊലപ്പെടുത്താൻ വാടക കൊലയാളിയെ ഏർപ്പാടാക്കി ഭർത്താവ്

0

തൻ്റെ അനുമതിയില്ലാതെ സ്മാർട്ട്ഫോൺ വാങ്ങിയ യുവതിയെ കൊലപ്പെടുത്താൻ വാടക കൊലയാളിയെ ഏർപ്പാടാക്കി ഭർത്താവ്. സ്മാർട്ട്ഫോൺ വാങ്ങി നൽകണമെന്ന യുവതിയുടെ ആവശ്യം ഭർത്താവ് നിരസിച്ചതോടെ സ്വയം പണം സ്വരുക്കൂട്ടി ഫോൺ വാങ്ങിയ യുവതിയെ അപായ പെടുത്താനാണ് ഭർത്താവ് കൊലയാളിയെ ഏർപ്പാടാക്കിയത്.

കൊൽക്കത്തയിലെ നരേന്ദ്രപൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം. രാജേഷ് ഝാ എന്ന 40കാരനാണ് പിടിയിലായത്. യുവതി ഏതാനും മാസം മുമ്പ് ഭർത്താവിനോട് സ്മാർട്ട്‌ഫോൺ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അയാൾ അത് നിരസിച്ചു. ഇതേ തുടർന്ന് യുവതി ട്യൂഷൻ ക്ലാസ് എടുത്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് ജനുവരി ഒന്നിന് ഒരു സ്മാർട്ട് ഫോൺ വാങ്ങി.ഇതറിഞ്ഞ ഭർത്താവ് രോഷാകുലനാകുകയും ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നുവെന്ന് നരേന്ദ്രപൂർ പൊലീസ് ഇൻസ്‌പെക്ടർ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഭർത്താവ് വീടിന്റെ പ്രധാന വാതിൽ പൂട്ടാനെന്ന് പറഞ്ഞു പുറത്തുപോയി.എന്നാൽ ഏറെനേരം കഴിഞ്ഞിട്ടും ഭർത്താവ് മടങ്ങി വരാതിരുന്നതോടെ യുവതിക്ക് എന്തോ പന്തികേടുണ്ടെന്ന് തോന്നി. ഭർത്താവിനെ അന്വേഷിച്ചുപോയ യുവതിയെ രണ്ടുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിന് മുറിവേൽപ്പിച്ചു. ഗുരുതരമായി മുറിവേറ്റ യുവതിയുടെ കഴുത്തിന് ഏഴ് സ്വിച്ച് ഇട്ടിട്ടുണ്ട്.

അക്രമികളുടെ പിടിയിൽ നിന്നും കുതറിയോടിയ യുവതി ഒച്ചവെച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.ഓടിക്കൂടിയ അയൽവാസികൾ യുവതിയുടെ ഭർത്താവിനെയും വാടകക്കൊലയാളി സുരജിത്തിനെയും പിടികൂടി പൊലീസിന് കൈമാറി. ഇതിനിടെ രക്ഷപ്പെട്ട അക്രമിസംഘത്തിലെ രണ്ടാമനു വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here