മലപ്പുറം: മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും നടത്തിയതിൻ്റെ പേരിൽ പോലീസിൻ്റെ പിടികിട്ടാ പുള്ളി അബ്ദുർ റശീദ് ഒടുവിൽ മലപ്പുറം പൊലീസിന്റെ പിടിയിൽ. ഇതര സംസ്ഥാനങ്ങളിൽ പല പേരുകളിലായി 25 വർഷം ജീവിച്ച് വരികയായിരുന്നു.ഇയാൾ വ്യത്യസ്ത പേരുകളിലായി തമിഴ്‌നാട്, കർണാടക, സംസ്ഥാനനങ്ങളിലാണ് ഒളിവിൽ കഴിഞ്ഞു പോന്നിരുന്നത്. പ്രതിക്ക് മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട് എന്നീ പൊലീസ് സ്റ്റേഷനുകളിലും എറണാകുളം, തൃശൂർ ജില്ലകളിലുമായി 15 കേസുകൾ നിലവിലുണ്ട്. ഈ അടുത്ത കാലത്തായി പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനായി മലപ്പുറം ജില്ലാ പൊലീസ് മേധാവി കെ സുജിത്ത് ദാസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ ജോബി തോമസും അംഗങ്ങളായ എസ് ഐ എം ഗിരീഷ്, പി സഞ്ജീവ്, ഐ കെ ദിനേഷ്, പി മുഹമ്മദ് സലീം, കെ പി ഹമീദലി, ജസീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.