Home National പെൺകുട്ടികളുടെ പഠനത്തിനുവേണ്ടിയുള്ള കേന്ദ്ര പദ്ധതിയുടെ പണം സംസ്ഥാന സർക്കാരുകൾ ദുരുപയോഗിച്ചു

പെൺകുട്ടികളുടെ പഠനത്തിനുവേണ്ടിയുള്ള കേന്ദ്ര പദ്ധതിയുടെ പണം സംസ്ഥാന സർക്കാരുകൾ ദുരുപയോഗിച്ചു

0

ന്യൂഡെൽഹി: പെൺകുട്ടികളുടെ പഠനത്തിനുവേണ്ടി ആവിഷ്കരിച്ചു നടപ്പാക്കിയ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ (ബിബിബിപി) പദ്ധതിക്കുവേണ്ടി കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടിന്റെ എൺപതു ശതമാനവും സംസ്ഥാന സർക്കാരുകൾ ദുരുപയോഗിച്ചെന്ന് റിപ്പോർട്ട്. പെൺകുട്ടികളുടെ പഠനത്തിനുവേണ്ടി ഉപയോഗിക്കേണ്ട പണം സർക്കാരുകൾ ചെലവിട്ടത് മാധ്യമങ്ങളിലൂടെയുള്ള പരസ്യ പ്രചാരണങ്ങൾക്കായാണെന്ന് റിപ്പോർട്ട്. ലോക്സഭയിൽ സ്ത്രീ ശാക്തീകരണത്തിനുള്ള പാർലമെന്ററി സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

സ്ത്രീകളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനായാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി കൊണ്ടുവന്നത്. അഞ്ചു വർഷത്തിനിടെ 848 കോടിയുടെ ബജറ്റ് ഇതിനായി വകയിരുത്തിയപ്പോൾ 156.46 കോടി രൂപ മാത്രമാണ് പദ്ധതിക്കായി ചെലവഴിച്ചത്. 2016 നും 2019 നും ഇടയിൽ സംസ്ഥാനങ്ങൾക്ക് നൽകിയ 446.72 കോടി രൂപയിൽ 78.91% മാധ്യമങ്ങളിൽ പരസ്യത്തിനായിട്ടാണ് ചെലവഴിച്ചതെന്ന് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എംപി ഹീന വിജയകുമാർ ഗവിത് ആണ് സമിതിയുടെ അധ്യക്ഷ. പദ്ധതിയുടെ ഫണ്ട് ശരിയായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ വനിതാ ശിശു വികസന മന്ത്രാലയത്തോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മേഖലാതലത്തിലുള്ള ഇടപെടലുകൾക്കായി ആസൂത്രിത ചെലവ് വിഹിതത്തിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സമിതി കൂട്ടിച്ചേർത്തു.

പദ്ധതിക്ക് കീഴിലുള്ള മൊത്തം വിനിയോഗവും മോശമായിരുന്നുവെന്നാണ് കണ്ടെത്തൽ – 2014-15-ൽ ബിബിബിപിയുടെ തുടക്കം മുതൽ 2019-20 വരെ, 2020-21 ലെ കോവിഡ് ബാധിച്ച സാമ്പത്തിക വർഷം ഒഴികെ, പദ്ധതിക്ക് കീഴിലുള്ള മൊത്തം ബജറ്റ് വിഹിതം 848 കോടിയാണെന്ന് സമിതി കണ്ടെത്തി. ഈ കാലയളവിൽ, സംസ്ഥാനങ്ങൾക്ക് 622.48 കോടി രൂപ അനുവദിച്ചു, എന്നാൽ ഫണ്ടിന്റെ 25.13%, അതായത് 156.46 കോടി രൂപ മാത്രമാണ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ചെലവഴിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here