ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ഒരുബെഞ്ചിൽ ഒരു കുട്ടി; ഉയർന്ന ക്ലാസിൽ ഒരു ദിവസം 20 കുട്ടികൾ; മാർഗരേഖയായി

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെ സംയുക്ത മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകള്‍. ഒന്നു മുതല്‍ ഏഴ് വരയെുള്ള ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്നനിലയില്‍ സ്‌കൂളുകളില്‍ ഇരിപ്പിട ക്രമീകരണം വേണമെന്നാണ് പ്രധാന ശുപാര്‍ശ. സംയുക്ത മാര്‍ഗരേഖ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറി.

ചെറിയ ക്ലാസുകളില്‍ ഒരു ദിവസം പത്തുകുട്ടികളും വലിയ ക്ലാസുകളില്‍ ഒരു ദിവസം 20 കുട്ടികളുമായി എണ്ണം നിയന്ത്രക്കും. സ്‌കൂളില്‍ എല്ലാ ക്ലാസിനും ഒരേസമയം ഇടവേള നല്‍കരുതെന്നും ശുപാര്‍ശയില്‍ പറയുന്നു. സ്‌കൂളില്‍ ഒരേസമയം എത്തുന്ന കുട്ടികളുടെ എണ്ണം നിയന്ത്രിക്കുയെന്നതാണ് മാര്‍ഗരേഖയില്‍ പ്രധാനമായും പറയുന്നത്.

ചെറിയ ക്ലാസുകളില്‍ ഒരുദിവസം മൂന്നിലൊന്ന് കുട്ടികള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടാവുക. ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമായിരിക്കും ഇരിക്കാന്‍ അനുവദിക്കുക. ഒരു ദിവസം പത്ത് കുട്ടികള്‍ മാത്രമായിരിക്കും പ്രവേശനത്തിന് അനുമതി. ഉയര്‍ന്ന ക്ലാസുകളില്‍ ഒരു ദിവസം 20 കുട്ടികളെയാവും പ്രവേശിപ്പിക്കുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സ്വീകരിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.