Home National ഇന്ത്യ – ചൈന അതിർത്തിയിൽ ചൈനീസ് ഗ്രാമങ്ങൾ; ലക്ഷ്യം ആഡംബര ജീവിതം കാട്ടി ഇന്ത്യക്കാരെ ഒപ്പം ചേർക്കൽ

ഇന്ത്യ – ചൈന അതിർത്തിയിൽ ചൈനീസ് ഗ്രാമങ്ങൾ; ലക്ഷ്യം ആഡംബര ജീവിതം കാട്ടി ഇന്ത്യക്കാരെ ഒപ്പം ചേർക്കൽ

0

ഗാന്ധിനഗർ: ഇന്ത്യ – ചൈന അതിർത്തിയിൽ 680 ചൈനീസ് കുടിലുകളടങ്ങിയ ഗ്രാമം ചൈന നിർമ്മിച്ചതായി വെളിപ്പെടുത്തൽ. അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ കൗൺസിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗ്രാമത്തിലുള്ള ചൈനീസ് പൗരന്മാർ ഇന്ത്യക്കാരെ പ്രലോഭിപ്പിച്ച് തങ്ങൾക്കൊപ്പം ചേർക്കാൻ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭൂട്ടാൻ അതിർത്തിയോട് ചേർന്ന് ചൈന നിർമ്മിച്ച ഗ്രാമത്തിലുള്ളവർ തങ്ങളുടെ ആഢംബര ജീവിതരീതി ചൂണ്ടിക്കാട്ടി ജനങ്ങളെ പ്രലോഭിപ്പിച്ച് തങ്ങളോടൊപ്പം ചേർക്കുന്നു. ഇത് ചൈനയുടെ ഭാഗത്ത് നിന്നുള്ള സുരക്ഷാ, ഇന്റലിജൻസ് ഓപ്പറേഷനാണ്. അവർ ഇന്ത്യക്കാരായ പ്രദേശവാസികളെ ഇന്ത്യയ്ക്കെതിരെയാക്കി മാറ്റുന്നു. ഇത്തരം പ്രവർത്തനങ്ങളെ തടയാൻ വേണ്ടി പോലീസുകാർക്ക് ട്രെയിനിങ് നൽകുന്നുണ്ടെന്നും അന്താരാഷ്ട്ര തീവ്രവാദവിരുദ്ധ കൗൺസിൽ അംഗം കൃഷ്ണ വർമ പറഞ്ഞു.

സാങ്കേതിക രംഗത്ത് ചൈന ഏറെ മുന്നിലാണ്. പ്രത്യേകിച്ചും സോഷ്യൽ മീഡിയ, ഇന്റർനെറ്റ് എന്നിവയിൽ. സോഷ്യൽ മീഡിയ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും ചൈന നടത്തുന്നുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി നഗറിലെ രാഷ്ട്രീയ രക്ഷാ സർവകലാശാലയിൽ നടന്ന 12 ദിന പ്രത്യേക പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രദേശവാസികളെ ഇത്തരം പ്രവൃത്തികളെക്കുറിച്ച് ബോധവാന്മാരാക്കാൻ വേണ്ടി തങ്ങൾ ചൈനീസ് ഭാഷയായ മന്ദരി പഠിപ്പിച്ചു വരികയാണ്. രാഷ്ട്രീയ രക്ഷാ സർവകലാശാല ഇതിനായി ഒരു വർഷത്തെ കോഴ്സ് നൽകുന്നുണ്ട്. ഇത് ഈ ഭാഷയുമാിയ ബന്ധപ്പെട്ട് അടിസ്ഥാന വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും. വൈകാതെ തന്നെ ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശാനുസരണം അഞ്ചു വർഷത്തെ കോഴ്സാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here