ന്യൂഡെൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ കൂടി പശ്ചാതലത്തിൽ ഒരു മുഴം നീട്ടിയെറിഞ്ഞ് ബിജെപി . ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചന്നിക്കെതിരായ മീ ടു ആരോപണം ചര്‍ച്ചയാക്കി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ. ചന്നി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്നത് സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് രേഖ ശര്‍മ്മ പറഞ്ഞു. 2018ല്‍ മീടു ആരോപണത്തില്‍ ചന്നിക്കെതിരെ കമ്മീഷന്‍ കേസെടുത്തിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് ഉയര്‍ന്ന മീ ടു ആരോപണമാണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് വിനയാകുന്നത്. 2018ല്‍ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നായിരുന്നു ആരോപണം. എന്നാല്‍, ഉദ്യോഗസ്ഥ പരാതി നല്‍കിയിരുന്നില്ല. സംഭവം വലിയ ചര്‍ച്ചയായതോടെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും ചന്നി മാപ്പ് പറഞ്ഞതായി അറിയിക്കുകയും ചെയ്തിരുന്നു.
പഞ്ചാബ് വനിതാ കമ്മിഷന്‍ അധ്യക്ഷ മനീഷ ഗുലാത്തി ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുകയും സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷനും സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചരണ്‍ജിത്ത് സിംഗ് ചന്നി രാജിവെക്കണമെന്ന് രേഖാ ശര്‍മ്മ ആവശ്യപ്പെട്ടത്.
ഒരു വനിത അധ്യക്ഷയായ പാര്‍ട്ടിയുടെ മുഖ്യമന്ത്രി ഇത്തരക്കാരനാകുന്നത് അപമാനകരമാണ്. ഇത് സ്ത്രീ ശാക്തീകരണത്തെ പിന്നില്‍ നിന്ന് കുത്തുന്നതും സ്ത്രീകള്‍ക്ക് ഭീഷണിയാണെന്നും രേഖ ശര്‍മ്മ പറഞ്ഞു. നേരത്തെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങളോട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.