ലൗ ജിഹാദിനും നർക്കോട്ടിക് ജിഹാദിനും പുറമെ ലാൻഡ് ജിഹാദ്; മുസ്ലിംകൾ ഹിന്ദുക്കളുടെ ഭൂമി വാങ്ങിക്കൂട്ടുന്നു: ബിജെപി എംഎൽഎ

ന്യൂഡെൽഹി: മുസ്ലിംകൾ ഹിന്ദുക്കളുടെ ഭൂമിയും വീടും വാങ്ങിക്കൂട്ടുന്നുവെന്ന ആരോപണവുമായി ബിജെപി എംഎൽഎ കനയ്യ ലാല.
രാജസ്ഥാനിലെ മാൽപുരയിൽ മുസ്ലിംകൾ ഹിന്ദുക്കളുടെ ഭൂമി സ്വന്തമാക്കി ലാൻഡ് ജിഹാദ് നടത്തുന്നുവെന്ന ആരോപണമാണ് കനയ്യ ലാല നിയമസഭയിൽ പരാമർശിച്ചത്.
നിലവിൽ ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും വലിയൊരു പ്രശ്നമായി മാറികഴിഞ്ഞുവെന്ന് കനയ്യ കുറ്റപ്പെടുത്തി.

നിർബന്ധിത മതപരിവർത്തനം മയക്കുമരുന്നിനും ലഹരിക്കും യുവാക്കളെയും കുട്ടികളെയും ആകർഷിക്കുന്നതിനും പുറമെ ഹിന്ദുക്കളുടെ ഭൂമി കയ്യേറി മുസ്ലിം സാമ്രാജ്യം സ്ഥാപിക്കുന്നതായി കനയ്യ ആരോപിച്ചു. 1950 മുതൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാകുന്ന പ്രദേശമാണിത്. ഇത്രയും കാലയളവിനുള്ളിൽ നൂറിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.

ഉയർന്ന വിലയും മറ്റും നൽകി പ്രദേശത്തെ ഹിന്ദുക്കളുടെ ഭൂമിയും വീടും സ്വന്തമാക്കാൻ മുസ്ലിംകൾ പ്രചാരം നടത്തുന്നുണ്ടെന്നാണ് എംഎൽഎ കനയ്യ ലാല ആരോപിക്കുന്നത്. അനധികൃതമായ രീതിയിൽ സർക്കാർ നിശ്ചയിച്ച വിലയെക്കാൾ ഇരട്ടി വിലയ്ക്കാണ് ഭൂമി വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്ന വീടുകളിൽ താമസിച്ച് അയൽപക്കത്തെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും എംഎൽഎ കുറ്റപ്പെടുത്തി.

ഇത്തരത്തിൽ നടക്കുന്ന അനധികൃതമായ മത പരിവർത്തനം മൂലം 600 -800 ഹിന്ദു കുടുംബങ്ങളാണ് വീടുപേക്ഷിച്ചു പോയത്.
ജൈനക്ഷേത്രങ്ങളിൽ മാംസാവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നതും പതിവായിരുന്നു.
ഇത്തരത്തിൽ നടക്കുന്ന ലഹളകളും അഭിപ്രായ ഭിന്നതകൾക്കും ഉടനടി തീരുമാനമെടുക്കേണ്ടത് അത്യന്തപേക്ഷിതമാണ്.