ന്യൂയോർക്ക്: അമേരിക്കൻ നടൻ മൈക്കിൾ കെ വില്യംസ് (54) മരിച്ച നിലയിൽ. ന്യൂയോർക്ക് സിറ്റിയിലെ വസതിയിലാണ് വില്ല്യംസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങളായി വില്ല്യംസിനെക്കുറിച്ച് വിവരം ഉണ്ടായിരുന്നില്ല.
ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രതികരണം ഒന്നും ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ മരുമകനാണ് അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മെഡിക്കൽ സംഘവും പോലീസും എത്തിയതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വിടും.
1995 ൽ മഗ്ഷോട്ട് എന്ന ചിത്രത്തിലൂടെയാണ് വില്ല്യംസ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ബ്രിഗിങ് ഔട്ട് ദ ഡെത്ത്, ബോണ്ടേജ്, ലൈഫ് ഡൂറിങ് വാർടൈം, 12 ഇയേഴ്സ് എ സ്ലേവ്, ദ ഗാംബ്ലർ, ദ പബ്ലിക് തുടങ്ങിയവ പ്രധാനപ്പെട്ട ചിത്രങ്ങളാണ്. 2002 മുതൽ 2008 വരെ സംപ്രേഷണം ചെയ്യപ്പെട്ട ദ വയർ എന്ന സീരീസിലെ ഒമർ ലിറ്റിൽ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരനായത്. എമ്മി പുരസ്കാരത്തിന് അഞ്ച് തവണ നാമ നിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.