Home Sports ഒളിമ്പിക്‌സില്‍ ട്രാക്ക് ഉണര്‍ന്നു; ഇന്ത്യയ്ക്ക് നിരാശ;ഹര്‍ഡില്‍സില്‍ എം പി ജാബിര്‍ പുറത്ത്; ഫൈനല്‍ യോഗ്യത നേടാനാവതെ അവിനാഷും

ഒളിമ്പിക്‌സില്‍ ട്രാക്ക് ഉണര്‍ന്നു; ഇന്ത്യയ്ക്ക് നിരാശ;ഹര്‍ഡില്‍സില്‍ എം പി ജാബിര്‍ പുറത്ത്; ഫൈനല്‍ യോഗ്യത നേടാനാവതെ അവിനാഷും

0

ടോക്യോ: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിലെ ഗ്ലാമര്‍ പോരാട്ടത്തിന് തുടക്കമായിരിക്കുകയാണ്. ഉറച്ച മെഡല്‍ പ്രതീക്ഷകള്‍ പലതും നഷ്ടമായപ്പോള്‍ ട്രാക്കില്‍ നിന്നും മെഡല്‍ എത്തുമോയെന്ന ഇന്ത്യയുടെ കാത്തിരിപ്പിന് തുടക്കം നിരാശയാണ്. ഹര്‍ഡില്‍സില്‍ മലയാളി താരമായ എം പി ജാബിര്‍ പുറത്തായപ്പോള്‍ സ്‌റ്റേപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാബ്ലേയ്ക്കും ഫെനലില്‍ യോഗ്യത നേടാനായില്ല.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം എംപി ജാബിര്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 50.77 എന്ന സമയത്തില്‍ ഫിനിഷ് ചെയ്തതോടെയാണ് ജാബിര്‍ പുറത്താവുകയായിരുന്നു. പ്രതീക്ഷിച്ചിരുന്നത് പോലെ അമേരിക്കയുടെ ബെഞ്ചമിന്‍ ആണ് ഹീറ്റ്സില്‍ ഒന്നാമതെത്തിയത്. ഹീറ്റ്സില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്നവരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നത്.

പാട്യാലയില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യന്‍ിപ്പില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 49.78 സമയത്തില്‍ സ്വര്‍ണം നേടിയതോടെയാണ് ജാബിര്‍ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ജാബിര്‍.

ദേശീയ റെക്കോര്‍ഡ് തിരുത്തിയെങ്കിലും പുരുഷന്മാരുടെ 3000 മീറ്റര്‍ സ്‌റ്റേപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാബ്ലേയ്ക്കും നിരാശപ്പെടേണ്ടി വന്നു. സ്വന്തം റെക്കോര്‍ഡ് തിരുത്തിയ പ്രകടനമാണ് അവിനാഷ് നടത്തിയതെങ്കിലും ഒളിമ്പിക്‌സ് ട്രാക്കില്‍ ഏഴാം സ്ഥാനത്താണ് അവിനാഷിന് ഫിനിഷ് ചെയ്യാനായത്.

രണ്ടാം ഹീറ്റ്‌സില്‍ എട്ട് മിനിറ്റ് 18: 12 സെക്കന്റിലായിരുന്നു ഫിനിഷിങ്. ഇതോടെയാണ് ദേശിയ തലത്തില്ഡ അവിനാഷിന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡ് തിരുത്തപ്പെട്ടത്. പാട്യാല ഫെഡറേഷന്‍ കപ്പില്‍ ഇത് എട്ട് മിനിറ്റ് 20:20 സെക്കന്റായിരുന്നു.

അതേസമയം ദ്യുതീ ചന്ദ്, അലക്സ് ആന്റണി, ധനലക്ഷ്മി ശേഖര്‍, സര്‍തക് ബാംബ്രി, രേവതി വീരമണി, ശുഭ വെങ്കിടേശന്‍ എന്നീ ഇന്ത്യന്‍ താരങ്ങളാണ് ഇനി ട്രാക്ക് മത്സരങ്ങളില്‍ ഉള്ളത്. ഇന്ത്യയുടെ അതിവേഗ വനിത താരമാണ് ദ്യുതി ചന്ദ്. 100 മീറ്ററിന്റെ ഹീറ്റ്സിലാണ് മത്സരിക്കാനിറങ്ങുന്നത്. 11.17 സെക്കന്‍ഡ് ആണ് ദ്യുതിയുടെ കരിയറിലെ മികച്ച സമയം.

4-400 മീറ്റര്‍ മിക്സഡ് റിലേയിലും ഇന്ത്യന്‍ സംഘം മത്സരിക്കാനിറങ്ങുന്നുണ്ട്. മലയാളി താരം അലക്സ് ആന്റണിക്ക് പുറമേ ധനലക്ഷ്മി ശേഖര്‍, സര്‍തക് ബാംബ്രി, രേവതി വീരമണി, ശുഭ വെങ്കിടേശന്‍ എന്നിവരാണ് ബാറ്റണ്‍ ഏന്തുക. 3:15.71 സെക്കന്‍ഡ് ആണ് മിക്സഡ് റിലേയിലെ ഇന്ത്യയുടെ മികച്ച സമയം. ആദ്യ ഹീറ്റ്സില്‍ രണ്ടാം വരിയില്‍ ഇന്ത്യന്‍ ടീം ബാറ്റണുമായി കുതിപ്പ് നടത്തും. ജമൈക്കയും പോളണ്ടും ബ്രിട്ടണും ഉക്രെയിനുമാണ് പ്രധാന എതിരാളികള്‍. ഇന്ത്യന്‍ സമയം 4.42നാണ് ബാറ്റണ്‍ പോരാട്ടം.

മെഡല്‍ ലക്ഷ്യത്തിലേക്ക് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് ക്വാര്‍ട്ടറില്‍ പി.വി സിന്ധു ജപ്പാന്റെ അഗാനെ യമാഗുച്ചിയെ നേരിടും. ഉച്ചയ്ക്ക് 1.15നാണ് മത്സരം. ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇന്ത്യന്‍ പുരുഷ ടീം ജപ്പാനെ നേരിടും. ഉച്ചക്കഴിഞ്ഞ് മൂന്നിനാണ് പോരാട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here