ടോക്യോ: ശാരീരിക അവശതകളെ തുടർന്ന് ജിംനാസ്റ്റിക്‌സ് സൂപ്പർ താരം സിമോൺ ബൈൽസ് ഒളിമ്പിക്‌സിൽ നിന്ന് പിന്മാറി. ഇതോടെ, ജിംനാസ്റ്റിക്‌സിൽ ഒരു പതിറ്റാണ്ടോളം നീണ്ട് നിന്ന അമേരിക്കൻ ആധിപത്യമാണ് റഷ്യയുടെ സ്വർണ മെഡൽ പാതയിൽ നിന്ന് വഴി മാറുന്നത്.
2016 റിയോ ഗെയിംസിൽ നാല് തവണ ഗോൾഡ് മെഡൽ നേടിയ സിമോൺ ബൈൽസ് ഫൈനലിൽ പ്രവേശിച്ചിരുന്നു. പ്രതീക്ഷകളുടെ ഭാരം തന്റെ ചുമലുകളിലുണ്ടെന്ന് ബൈൽസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ചിലപ്പോൾ ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ഒളിമ്പിക്‌സ് എന്നാൽ തമാശയല്ലെന്നും ബൈൽസ് കുറിച്ചു.
ഒളിമ്പിക്‌സിന് മുൻപ് താൻ ഡിപ്രഷൻ അനുഭവിച്ചിരുന്നുവെന്ന് ബൈൽസ് തന്നെ വ്യക്തമാക്കിയിരുന്നു. ഒളിമ്പിക് ടീം ഡോക്ടർ ലാറി നാസർ ലൈംഗികമായി ആക്രമിച്ച കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്.