മുംബൈ: മഹാരാഷ്ട്രയിൽ ജൂൺ ഒന്നുവരെ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. മഹാരാഷ്ട്രയിൽ പ്രവേശിക്കണമെങ്കിൽ ആർടിപിസിആർ പരിശോധന ഫലം നെഗറ്റീവായതിന്റെ സെർടിഫികറ്റ് കൈയിൽ കരുതണം.
അവശ്യ സർവിസുകൾക്ക് നിയന്ത്രണം ഉണ്ടാകില്ല. അവശ്യ സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിക്കാൻ പരമാവധി ശ്രമിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ പ്രതിദിനം ലക്ഷത്തിനടുത്ത് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.