ആലപ്പുഴ: മന്ത്രി ജി സുധാകരൻ പരസ്യമായി മാപ്പ് പറയാതെ സുധാകരനെതിരായ പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി. ജീവന് ഭീഷണിയുണ്ട്. ജീവിക്കാൻ അനുവദിക്കണം. അതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നതെന്ന് യുവതി പറഞ്ഞു.
കേസ് എടുക്കാൻ തയാറായില്ലെങ്കിൽ കോടതിയിൽ പോകും. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന തന്റെ ഭർത്താവിനെ പുറത്താക്കിയത് ജാതീയമായ വേർതിരിവ് പറഞ്ഞാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും യുവതി പറഞ്ഞു.