സിനിമ സെൻസറിങ്ങ് പ്രശ്നങ്ങൾ പരിഹരിക്കാൻ ദ ഫിലിം സെർട്ടിഫിക്കേഷൻ അപ്പാലറ്റ് ട്രിബ്യൂണൽ ഇനിയില്ല

ന്യൂഡെൽഹി: സിനിമ സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രൂപീകരിച്ച ദ ഫിലിം സെർട്ടിഫിക്കേഷൻ അപ്പാലറ്റ് ട്രിബ്യൂണൽ(എഫ്സിഎടി) നിർത്തലാക്കി. കേന്ദ്ര നിയമമന്ത്രാലം പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ചലച്ചിത്രപ്രവർത്തകർ നേരിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.
1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരം 1983-ലാണ് എഫ്സിഎടി രൂപീകരിച്ചത്.

സെൻസർ ബോർഡിന്റെ തീരുമാനങ്ങളെ എഫ്സിഎടിയിൽ ചലച്ചിത്ര പ്രവർത്തകർക്ക് ചോദ്യം ചെയ്യാമായിരുന്നു. ഇപ്പോൾ അതിനുള്ള അവസരമാണ് ഇല്ലാതായിരിക്കുന്നത്.
കേന്ദ്ര സർക്കാറിന്റെ പുതിയ നീക്കത്തിനെതിരേ വിശാൽ ഭരദ്വാജ്, ഹൻസൽ മേത്ത, റിച്ച ഛദ്ദ തുടങ്ങിയ ചലച്ചിത്രപ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്.