ശബരിമല വിഷയത്തിൽ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടെന്ന് ചെന്നിത്തല

കോഴിക്കോട്: ശബരിമല വിഷയത്തിൽ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയെക്കുറിച്ച് ഇരുപാര്‍ട്ടികളും ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. പരസ്പര ധാരണയുടെ ഫലമായിട്ടുള്ള നിശബ്ദതയാണിതെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തിൽ പുനഃപരിശോധ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇത് വേഗത്തിൽ തീർപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ശബരിമലയെ കലാപഭൂമിയാക്കി മാറ്റി ബിജെപിയെ വളർത്താനാണ് സർക്കാരിന്‍റെ ശ്രമമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ചലച്ചിത്ര അവാർഡ് ജേതാക്കളെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. അവാര്‍ഡ് വിതരണത്തെക്കുറിച്ച് പ്രതികരിച്ചത് ചലച്ചിത്രതാരങ്ങളുടെ ആവശ്യപ്രകാരാണെന്നും മന്ത്രി എ.കെ. ബാലനുള്ള മറുപടിയായി ചെന്നിത്തല വ്യക്തമാക്കി.