ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിന് ക്രൂരമർദ്ദനം; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പുറത്തിറങ്ങാനാകാതെ യുവാവ്

കൊല്ലം: ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് കൊല്ലം കൊട്ടിയത്ത് യുവാവിന് ക്രൂര മർദ്ദനം. മൈലാപ്പൂർ സ്വദേശി ഷംനാദാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. ഡിസംബര്‍ 24 ന് ഉച്ചയ്‍ക്കാണ് സംഭവം ഉണ്ടായത്. ബൈക്ക് മോഷ്ടാവല്ലെന്ന് ആവർത്തിച്ചിട്ടും ഷംനാദിനെ മര്‍ദ്ദിക്കുകയായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ ഷംനാദിനെ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. യഥാര്‍ത്ഥ ബൈക്ക് മോഷ്ടാക്കളെ പിന്നീട് പൊലീസ് പിടികൂടി. ബൈക്ക് മോഷ്ടാവെന്ന നിലയിലുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് യുവാവ്.

അക്രമികള്‍ക്ക് എതിരെയും ദൃശ്യങ്ങള്‍ പ്രചരിച്ചവരെയും പിടികൂടണമെ ന്നാവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് ഷംനാദ് പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.