ന്യൂഡെൽഹി: ഡെൽഹിയിൽ പ്രക്ഷോഭ രംഗത്തുള്ള കർഷകരുമായി നാളെ ചർച്ചയില്ല. സർക്കാർ-കർഷകർ ചർച്ച മറ്റന്നാളത്തേക്ക് മാറ്റി. മറ്റന്നാൾ രണ്ടുമണിക്കാണ് സർക്കാർ ചർച്ച നിശ്ചയിച്ചിരിക്കുന്നത്. 30 ന് ചർച്ചക്ക് വിളിച്ച് സർക്കാർ കർഷക സംഘടനകൾക്ക് കത്ത് നൽകി.നിയമങ്ങൾ പിൻവലിക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങളിൽ ചർച്ചയ്ക്ക് എതിർപ്പില്ലെന്നാണ് കൃഷിമന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരം.
പുതുവർഷത്തിന് മുമ്പ് കർഷകരെ അനുനയിപ്പിക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. അതേസമയം, കർഷിക നിയമങ്ങൾക്കെതിരായുള്ള കർഷക പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. നിയമങ്ങൾ പിൻവലിക്കണം എന്നതടക്കം നാല് ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുമെന്ന് കർഷക സംഘടനകൾ വ്യക്കമാക്കി.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള നടപടിക്രമം അടക്കം നാല് വിഷയങ്ങൾ അജൻഡയിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ചർച്ച മുന്നോട്ടുപോകുകയുള്ളുവെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. അതിനിടെ രാജസ്ഥാനിൽ ബുധനാഴ്ച വരെ കോൺഗ്രസ്, കർഷക യോഗങ്ങൾ സംഘടിപ്പിക്കും.