തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള വോട്ടെണ്ണൽ ആദ്യ ഫലങ്ങൾ പുറത്ത് വന്നപ്പോൾ മുനിസിപ്പാലിറ്റികൾ ഒഴികെയുള്ള തലങ്ങളിൽ ഇടതു മുന്നണിക്ക് നേട്ടം.
കോർപ്പറേഷനുകളിൽ , കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ ഇടതു മുന്നണി വ്യക്തമായ മുൻതൂക്കം നേടി കഴിഞ്ഞു. യുഡിഎഫിനും ബിജെപിക്കും കാര്യമായ നേട്ടമുണ്ടാക്കില്ലെന്നാണ് സൂചന. തിരുവനന്തപുരം കോർപ്പറേഷനിൽ ഇടതും ബിജെപിയും ഇഞ്ചോടിച്ച് പോരട്ടമാണ്.
ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണിയും ഐക്യ മുന്നണിയിപ്പും ഒപ്പത്തിനൊപ്പമാണ്. മുനിസിപ്പാലിറ്റികളിൽ ഐകുമുന്നണിക്ക് നേരിയ മുൻതൂക്കമുണ്ട്. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിൽ ഇടതു മുന്നണിക്കാണ് നേട്ടം.
എട്ട് മണിയോടെയാണ് വോട്ടെണ്ണിത്തുടങ്ങിയത്. തപാൽ ബാലറ്റും സ്പെഷ്യൽ ബാലറ്റുമാണ് ആദ്യമെണ്ണിയത്.
ഫലം സർക്കാരിനും മുന്നണികൾക്കും നിർണ്ണായകമാകും. മുൻതൂക്കം നിലനിർത്താനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. വിവാദങ്ങൾ തുണയ്ക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ.
ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് യുഡിഎഫും എൽഡിഎഫും കാഴ്ചവെക്കുന്നത്. ആർക്കും പ്രവചിക്കാനാവത്ത ഇഞ്ചോടിഞ്ച് പോരാട്ടമാണ് വോട്ടെണ്ണലിന്റെ ഈ ഘട്ടത്തിൽ കാഴ്ച വെക്കുന്നത്.
കോർപ്പറേഷനുകളിൽ രണ്ടിടത്ത് യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. കൊല്ലം കോർപ്പറേഷനിൽ എൽഡിഎഫിനായിരുന്നു ലീഡ്. ഇപ്പോൾ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. ഒരു കോർപ്പറേഷനിൽ എൻഡിഎ ലീഡ് ചെയ്യുന്നു. ഒരു കോർപ്പറേഷനിലും ഒരു മുൻസിപ്പാലിര്റിയിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും ആണ് എൻഡിഎ ലീഡ് ചെയ്യുന്നത്. 38 ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫും 39 ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു
വർക്കല മുൻസിപ്പാലിറ്റിയിൽ ഒരു വാർഡിൽ യുഡിഎഫ് വിജയിച്ചു. മൂന്ന് വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു.