കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി അന്വേഷണത്തിൽ തുടർ നടപടികളുമായി സിബിഐ. പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നും സിബിഐ.
കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പ്രതികൾക്ക് ഔദ്യോഗിക ചുമതലകൾ ഉണ്ടായിരുന്നില്ല. തെളിവുകളും കണ്ടെത്തലുകളും മനസ്സിലാക്കാതെയാണ് പ്രോസിക്യൂഷൻ അനുമതി സർക്കാർ നിഷേധിച്ചതെന്നും സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 500 കോടിയുടെ ക്രമക്കേട് നടന്നെന്ന സിബിഐ കണ്ടെത്തിയിരുന്നു. എന്നാല്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന കാര്യങ്ങളില്‍ കൂടുതല്‍ ഒന്നും ആരോപണവിധേയര്‍ ചെയ്തിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്.
ആരോപണവിധേയര്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്നാണ് സിബിഐ പറയുന്നത്.