വിദ്യാ ബാലൻ മന്ത്രിയുടെ അത്താഴവിരുന്നിന് ക്ഷണം നിരസിച്ചു ; വനമേഖലയിൽ ഷൂട്ടിങ് തടഞ്ഞു

ഇൻഡോർ: മധ്യപ്രദേശിൽ നടി വിദ്യാ ബാലൻ മന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതിനെ തുടർന്ന് ഷൂട്ടിങ് തടഞ്ഞതായി ആരോപണം. വനമേഖലയിലെ ചിത്രീകരണത്തിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാ ബാലൻ മധ്യപ്രദേശിലുണ്ട്. ‘ഷേർണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണു മധ്യപ്രദേശിൽ നടക്കുന്നത്.

മന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതിനെ തുടർന്നുള്ള പ്രതികാര നടപടിയാണ് സിനിമയുടെ അണിയറ പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ ആരോപണം മന്ത്രി നിഷേധിച്ചു. താനാണ് ക്ഷണം നിരസിച്ചതെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിൽ ചെല്ലുമ്പോൾ കാണാമെന്ന് അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാ, വിദ്യാ ബാലനെ അത്താഴ വിരുന്നിനു ക്ഷണിച്ചത്. വിദ്യ ക്ഷണം നിരസിച്ചു. തൊട്ടടുത്ത ദിവസം തന്നെ വനമേഖലയിലേക്കു ഷൂട്ടിങ്ങിനായി പോയ പ്രൊഡക്ഷൻ സംഘത്തിന്റെ വാഹനങ്ങൾ വനംവകുപ്പ് തടയുകയായിരുന്നു. രണ്ടു വാഹനങ്ങൾ മാത്രമേ അനുവദിക്കാനാവുകയുള്ളുവെന്ന് ഡിഎഫ്ഒ അറിയിച്ചതോടെ ഷൂട്ടിങ് മുടങ്ങി.