Home State പെരുമ്പാവൂർ വെടിവെയ്പ് കേസിൽ മൂന്നു പേർ കൂടി പിടിയിൽ

പെരുമ്പാവൂർ വെടിവെയ്പ് കേസിൽ മൂന്നു പേർ കൂടി പിടിയിൽ

0

പെരുമ്പാവൂർ: പെരുമ്പാവൂർ വെടിവെയ്പ്പ് കേസിൽ മൂന്നു പേർ കൂടി പോലീസിൻ്റെ പിടിയിലായി. ആദിലിനെ അക്രമിച്ച ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരും ഗൂഡാലോചനയിൽ പങ്കെടുത്തവരുമാണ് പിടിയിലായത്.

വല്ലം കുപ്പിയാൻ അബൂബക്കർ (മാങ്ങാ അബു 46), ഒക്കൽ ചേലാമറ്റം ഊരക്കാടൻ സുധീർ (43), വല്ലം മാവേലിപ്പടി മൂത്തേടൻ ബൈജു (38) എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. സംഭവത്തിൽ ഗൂഢാലോചന നടത്തുകയും നേരിട്ട് പങ്കെടുക്കുകയും, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

കേസിൽ നേരത്തെ അറസ്റ്റിലായ പ്രധാന പ്രതിയായ നിസാറിൻ്റെ കച്ചവട പങ്കാളിയാണ് അബൂബക്കർ. സംഭവത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടത് ബൈജുവിൻ്റെയും അബൂബക്കറിൻ്റെയും വാഹനത്തിലാണ്. അബൂബക്കറിനെയും സുധീറിനെയും അങ്കമാലിയിൽ നിന്നും ബൈജുവിനെ വല്ലത്തുനിന്നും ആണ് അറസ്റ്റ് ചെയ്തത്. പ്രതികൾ രക്ഷപെടാൻ ശ്രമിച്ച രണ്ട് വാഹനവും കസ്റ്റഡിയിലെടുത്തു.

വെടിയേറ്റ ആദിലും പ്രതികളും സുഹൃത്തുക്കളായിരുന്നു. നിസാറും ആദിലും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. തുടർന്ന് സംഘം ആദിലിനെ വാഹനം കൊണ്ട് ഇടിച്ചു വിഴ്ത്തി വടിവാൾകൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ശേഷം നെഞ്ചേത്തേക്ക് വെടിയുതിർക്കുകയയിരുന്നു.

ഒളിവിൽ പോയ അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിൻറെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത് .ഡി വൈ എസ് പി കെ.ബിജുമോൻ, . ഇൻസ്പെക്ടർമാരായ ബേസിൽ.തോമസ്, സി.ജയകുമാർ എ എസ് ഐ ശിവപ്രസാദ്, എസ് സി പി ഒ മാരായ നൗഷാദ്, പ്രജിത്ത്, രാമനാഥ്, വിജയലഷ്മി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here