പിയസ്റ്റാനി: ആദ്യ ഫ്ലൈയിങ് കാർ പരീക്ഷണം വിജയകരം. സ്ലോവാക് കമ്പനിയായ ക്ലീന്‍ വിഷന്റെ ഫ്ലൈയിംഗ് കാറായ എയര്‍കാറിന്റെ ആദ്യ പരീക്ഷണപറത്തലാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. മൂന്ന് മിനിറ്റിനുള്ളില്‍ വാഹനം വിമാനമായി മാറുകയും മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ പറക്കുകയും ചെയ്യുന്നു. വിമാനം സ്ലൊവാക്യയിലെ പിയസ്റ്റാനി വിമാനത്താവളത്തില്‍ ആദ്യത്തെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ഫ്യൂച്ചറിസ്റ്റ് വാഹനം റണ്‍വേയിലൂടെ നീങ്ങുന്നതും പിന്നീട് രൂപാന്തരപ്പെടുന്നതും വീഡിയോയില്‍ കാണാൻ കഴിയും. ക്ലീന്‍ വിഷന്റെ ഫ്ലൈയിംഗ് കാര്‍
വശങ്ങളില് നിന്ന് ചിറകുകള് പ്രത്യക്ഷപ്പെടുമ്പോൾ സ്പോയിലര്‍ എയറോഡൈനാമിക് ഇതിന്റെ വാലായി മാറുന്നു.
ക്ലെയിന് വിഷൻ എയര്‍ കാറിൻ്റെ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഒരു റണ്‍വെയിലേക്ക് ഓടിച്ചെത്തുന്ന കാര്‍ നിര്‍ത്തിയതിന് ശേഷം കാറില്‍ നിന്നും പറക്കാന്‍ ആവശ്യമായ ചിറകുകള് പുറത്തേക്ക് വരികയും ഒരു വിമാനത്തെ പോലെ റണ്‍വെയിലൂടെ നേഗി ഒടുവില്‍ ആകാശത്തേക്ക് പൊങ്ങുന്ന കാഴ്ച്ചയാണ് വിഡിയോയില്‍ കാണിക്കുന്നത്.
1.1 ടണ്‍ ഭാരമുള്ള രണ്ട് സീറ്റുകള്‍ വരുന്ന എയര്‍കാറിന് 200 കിലോ ഭാരം വഹിക്കാന്‍ കഴിയും. 1.6 ലിറ്റര്‍ എഞ്ചിനുള്ള ഇതിന് 140 ഹോഴ്സ്പവറിന്റെ ശക്തി കൈവരിക്കുന്നു. അത് പറക്കുന്നതിന് കുറഞ്ഞത് 300 മീറ്ററെങ്കിലും വരുന്ന ഒരു റണ്‍വേ ആവശ്യമാണ്. 984 അടി ഉയരത്തില്‍ നിന്ന് പറന്നുയരുകയും യാതൊരു പ്രയാസവും കൂടാതെ തിരികെ ഇറങ്ങുകയും ചെയ്യുന്നു. പ്രൊഫസര്‍ സ്റ്റെഫാന്‍ ക്ലൈന്‍ ആണ് ഈ എയര്‍ കാറിന് പിന്നിലെ സൂത്രധാരന്‍. ക്ലീന്‍ വിഷന്‍ വികസിപ്പിച്ച അഞ്ചാമത്തെ പ്രോട്ടോടൈപ്പാണിത്. ഈ പദ്ധതിക്കായി ഏകദേശം 18 മാസമെടുത്തുവെന്ന് കമ്പനി അവകാശപ്പെടുന്നു.