മുംബൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നിർമ്മിച്ച് വിൽക്കുന്ന ടെലിവിഷൻ താരത്തിനെതിരെ സിബിഐ കേസെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഇയാൾക്കെതിരെ പോക്സോ, ഐടി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്ന കുട്ടികളോട് സിനിമ താരമാണെന്ന് പരിചയപ്പെടുത്തിയശേഷം സൗഹൃദം ആരംഭിക്കും. പിന്നീട് വാട്സ്ആപ് നമ്പർ വാങ്ങിയശേഷം നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു. ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ വിൽപ്പന നടത്തുകയും ചെയ്യും.
മുംബൈയിൽ താമസമാക്കിയ ഇയാൾ യു.എസ്, യൂറോപ്പ്, ദക്ഷിണാഫ്രിക്ക എന്നിവിങ്ങളിലെ കുട്ടികളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും പിന്നീട് വലയിൽ കുരുക്കുകയുമായിരുന്നു. ഇയാൾ ആയിരത്തിലധികം കുട്ടികളുമായി ഇത്തരത്തിൽ പരിചയത്തിൽ ഏർപ്പെട്ടിരുന്നു. പത്തിനും പതിനാറിനും ഇടയിൽ പ്രായമുള്ളവരാണ് മിക്ക കുട്ടികളും.
ഇയാൾ താമസിച്ചിരുന്ന സ്ഥലത്ത് സിബിഐ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. ഇന്ത്യയിൽ നിന്നുള്ളവരും പുറത്തുള്ളവരും ഇയാളിൽനിന്ന് ദൃശ്യങ്ങൾ വാങ്ങുന്നുണ്ട്. ഹരിദ്വാർ സ്വദേശിയായ ഉയാൾ ചില ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു.