ന്യൂഡെൽഹി: സൈനിക കാന്റീനുകളിലേക്ക് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ വാങ്ങുന്നത് നിരോധിച്ചു കൊണ്ട് നിർദേശം.രാജ്യത്തെ നാലായിരത്തോളം
സൈനിക ക്യാന്റീനുകൾക്ക് സർക്കാർ നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്. വിദേശ മദ്യത്തിനടക്കം നിരോധന വന്നേക്കും.
ഭാവിയിൽ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ സംഭരണം അനുവദിക്കില്ലെന്നും പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിന്റെ ഓഗസ്റ്റിലെ കണക്കുകൾ അനുസരിച്ച് സൈനിക ക്യാന്റീനുകളിലെ മൊത്തം വിൽപ്പന മൂല്യത്തിന്റെ 6-7 ശതമാനം ഇറക്കുമതി ഉൽപ്പന്നങ്ങളാണ്.
ഡയപ്പറുകൾ, ഹാൻഡ് ബാഗുകൾ, വാക്വം ക്ലീനറുകൾ, ലാപ്ടോപ് തുടങ്ങിയ ചൈനീസ് ഉൽപ്പന്നങ്ങളാണ് ഇതിലധികവും. ചൈനീസ് ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാനാണ് പ്രധാനമായും നിരോധനമെങ്കിലും മറ്റു വിദേശ രാജ്യ ഉൽപ്പന്നങ്ങൾക്കും ക്രമേണ നിരോധനം വരുമെന്നാണ് സൂചന.