കൊച്ചി: ഭാരതത്തിൻ്റെ അപ്പസ്തോലൻ മാര്‍ തോമാശ്ലീഹായുടെ കേരളത്തിലെ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ സാഹചര്യങ്ങളും സാധ്യതകളും സവിശേഷതകളും പoന വിധേയമാക്കി പുസ്തകം പുറത്തിറങ്ങി. സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ (എല്‍ ആര്‍ സി) മുപ്പത്തിയഞ്ചാമത്തെ പുസ്തകം, ‘മാര്‍ തോമാശ്ലീഹായും കേരളവും’, കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സഭാ മേലധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫ ജോസഫ് മാത്യുവിന് നല്കിയാണ് പ്രകാശനം നിർവ്വഹിച്ചത്.
സഭാചരിത്രപഠനത്തില്‍ അവഗാഹം നേടിയ ഡോ. ഫാ. ജെയിംസ് പുലിയുറുമ്പിലാണ് ഗ്രന്ഥത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രന്ഥത്തിന്‍റെ കോപ്പികള്‍ എല്‍ ആര്‍ സി യുടെ ഓഫീസില്‍ ലഭ്യമാണ്.
അതേസമയം തെറ്റായി വ്യാഖ്യാനിക്കപ്പെട്ട മാർപ്പാപ്പയുടെ അഭിപ്രായപ്രകടനത്തെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭയും രംഗത്തുവന്നു. എല്‍ജിബിടി സമൂഹത്തോടുള്ള വിവേചനം ഒഴിവാക്കാന്‍ പ്രഖ്യാപനം സഹായിക്കുമെന്നായിരുന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിൻ്റെ അഭിപ്രായം.