Home State കടുത്ത അവഗണന; ഇനി മുതല്‍ മലയാള സിനിമയിൽ പാടില്ല: വിജയ് യേശുദാസ്

കടുത്ത അവഗണന; ഇനി മുതല്‍ മലയാള സിനിമയിൽ പാടില്ല: വിജയ് യേശുദാസ്

0

കൊച്ചി: മലയള സിനിമയില്‍ ഇനി മുതല്‍ പാടില്ലെന്ന തീരുമാനവുമായി വിജയ് യേശുദാസ്. മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും ഈ അവഗണന മടുത്തിട്ടാണ് ഇനി മുതല്‍ മലയാള സിനിമയില്‍ പാടില്ലെന്ന തീരുമാനം എടുത്തതെന്നുമാണ് വിജയ് യേശുദാസ് പറയുന്നത്.

തമിഴിലും തെലുങ്കിലും നേരിടേണ്ട വന്നിട്ടില്ലാത്ത അവഗണനയാണ് മലയാളം ഇന്‍ഡസ്ര്ട്രിയില്‍ നിന്നും നേരിടുന്നത്. മൂന്നു തവണ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിജയ് യേശുദാസ് നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജോസഫ് എന്ന ചിത്രത്തിലെ ‘പൂമുത്തോളെ’ എന്ന ഗാനത്തിലൂടെയായിരുന്നു മൂന്നാമത്തെ സംസ്ഥാന പുരസ്‌കാരം അദ്ദേഹം നേടിയത്. പ്രമുഖ മാസികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിജയ് യേശുദാസ് ഇക്കാര്യം പറയുന്നത്.

ഗായകനെന്നതിനു പുറമെ അഭിനേതാവും വിജയ് മലയാള സിനിമയില്‍ തന്റെ സാന്നിധ്യയം അറിയിച്ചിട്ടുണ്ട്. തമിഴില്‍ സിനിമയിലും അദ്ദേഹം അഭിനേതാവ് തിളങ്ങിയിട്ടുണ്ട്.

2000 ല്‍ ആയിരുന്നു വിജയ് യേശുദാസ് മലയാള സിനിമയില്‍ ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുളിലെ കേളിനിലാവോ എന്ന ഗാനവും മിലേനിയം സ്റ്റാഴ്‌സിലെ ‘ഓ മുംബൈ…’ ‘ശ്രാവണ്‍ ഗംഗേ’ എന്നീ ഗാനവും വിജയ്ക്ക് നിരവധിയാരാധാകരെ നേടിക്കൊടുത്തു. മിലേനിയം സ്റ്റാഴ്‌സിലെ നാലു ഗാനങ്ങള്‍ പിതാവ് യേശുദാസിനൊപ്പം പാടി ഹിറ്റാക്കാനും വിജയ്ക്ക് കഴിഞ്ഞിരുന്നു.

2017 ല്‍ നിവേദ്യത്തിലെ ‘കൊടുക്കുഴല്‍ വിളികേട്ടോ…’ എന്ന ഗാനത്തിലൂടെയാണ് ആദ്യമായി സംസ്ഥാന അവാര്‍ഡ് വിജയ് യേശുദാസ് സ്വന്തമാക്കുന്നത്. 2012 ല്‍ ഗ്രാന്റ് മാസ്റ്ററിലെ അകലെയോ നീ എന്ന പാട്ടിലൂടെ രണ്ടാം തവണയും സംസ്ഥാന പുരസ്‌കാരം നേടി. മലയാളത്തില്‍ കൂടാതെ തമിഴ്, തെലുഗ്, കന്നഡ സിനിമകളിലും ബോളിവുഡിലും തിരക്കുള്ള ഗായകനാണ് ഇപ്പോള്‍ വിജയ് യേശുദാസ്.

LEAVE A REPLY

Please enter your comment!
Please enter your name here