പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാൻ കളക്ടറുടെ ഉത്തരവ്

എറണാകുളം: പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ച്‌ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ ജില്ലാ കളക്ടർ എസ് സുഹാസ് ഉത്തരവിട്ടു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാര മാണ് കളക്ടറുടെ നടപടി. 2013ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ്‌സ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്‌ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്.

സ്ഥാപനത്തിലെ പണം, സ്വര്‍ണം മറ്റ് ആസ്തികള്‍ എന്നിവ എല്ലാം കണ്ടു കെട്ടാനും ജില്ലാ പൊലീസ് മേധാവികള്‍ക്ക് കളക്ടർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2013ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ്‌സ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്‌ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്.

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ വരുന്ന മറ്റ് പേരിലുള്ള സ്ഥാപനങ്ങള്‍ക്കും ആസ്തി കൈമാറ്റം ചെയ്യുകയോ ഇടപാടുകള്‍ നടത്താനോ സാധിക്കില്ല. സ്ഥാപനത്തിന്റെ പേരിലോ ഏജന്റുമാര്‍, മാനേജര്‍മാര്‍ എന്നിവരുടെ പേരുകളിലുള്ള അക്കൗണ്ടുകളും മരവിപ്പിക്കും.