മുംബൈ: ബോളിവുഡ് പാർട്ടികളിൽ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി). ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മരുന്നു കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എൻസിബി അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ലഹരിക്കേസില്‍ വഴിത്തിരിവ്
പിആർ പ്രവർത്തകരാണ് ലഹരിവസ്തുക്കൾ എത്തിച്ചു നൽകുന്നത്. മിക്ക പാർട്ടികളിലും ലഹരിമരുന്ന് സുലഭമാണ്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരെ എൻസിബി ചോദ്യം ചെയ്തിരുന്നു. പലരും ലഹരിയുടെ ഉന്മാദത്തിലാണെന്ന് എൻസിബി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്) ഫൊറൻസിക് ഡിപ്പാർട്ട്മെന്റ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സിബിഐയ്ക്ക് സമർപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം സംഭവിച്ച സമയം രേഖപ്പെടുത്താത്തതും പോസ്റ്റ്മോർട്ടം തിയറ്ററിലെ വെളിച്ചക്കുറവും റിപ്പോർട്ടിൽ ചോദ്യം ചെയ്യുന്നുണ്ട്. ഫൊറൻസിക് ബോർഡ് ചെയർമാൻ ഡോ.സുധീർ ഗുപ്തയാണ് റിപ്പോർട്ട് സിബിഐയ്ക്ക് സമർപ്പിച്ചത്.