കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലെത്ത കൊടുവള്ളി നഗരസഭയിലെ ഇടതുപക്ഷ കൗൺസിലർ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. 24 മണിക്കൂറോളം നീണ്ട നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഫൈസലിനെ വിട്ടയച്ചത്. ഫൈസലിൻ്റെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ അറസ്റ്റിനാവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് കൊടുവള്ളിയിലെ വീട്ടിലെത്തി കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. ഫൈസലിൻ്റെ കൂടി ഉടമസ്ഥ തതയിലുള്ള കൊടുവള്ളിയിലെ കിംസ് ആശുപത്രിയിലും പരിശോധന നടന്നിരുന്നു. സ്വർണക്കടത്ത് പ്രതികൾ സന്ദീപ് നായരുടെ ഭാര്യയുടേയും സ്വപ്ന സുരേഷിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ഫൈസൽ കൊടുവള്ളിയിലേക്ക് മടങ്ങി.