തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വലിയ തോതിലേക്കുള്ള വ്യാപനത്തിലേക്ക് പോകുമെന്ന് ആശങ്കയുണ്ടെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയല്ലാതെ വഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുറഞ്ഞ ദിവസത്തിനിടയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്. വ്യാപനം തടഞ്ഞ് നിര്‍ത്തല്‍ പ്രധാനമാണ്.
കേരളത്തിന്‍റെ അന്തരീക്ഷം മാറിയത് കൊറോണ വ്യാപനം പ്രതിരോധിക്കുന്നതില്‍ തിരിച്ചടിയായി. പൊലീസിന് ക്രമസമാധാനപാലനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ വേണ്ടി വന്നു. ഇനി കാത്ത് നില്‍ക്കാന്‍ സമയമില്ല. നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പിണറായി പറഞ്ഞു.
കടകളിൽ സാമൂഹ്യ അകലം പാലിച്ചില്ലായെങ്കിൽ കടയുടമകൾക്ക് എതിരെ നടപടി. വിവാഹത്തിന് 50ഉം, മരണാനന്തര ചടങ്ങുകൾക്ക് 20 പേരും എന്ന തീരുമാനം കർശനമാക്കും. നിലവിലുള്ള രോഗ പ്രതിരോധ സംവിധാനങ്ങൾ നിരീക്ഷിക്കാൻ സർക്കാർ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും. മാസ്ക് കർശനമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.