ന്യൂഡെൽഹി: സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കും വാട്‌സ്ആപ്പും നിയന്ത്രിയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിക്കാൻ നിലവിലുള്ള നിയമം അനുസരിച്ച് സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വിവര സാങ്കേതിക മന്ത്രാലയത്തിന്റെതാണ് രേഖാമൂലം ഉള്ള മറുപടി.
നിലവിലുള്ള നിയമം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ മധ്യവർത്തിയായാണ് പരിഗണിക്കുന്നത്. മധ്യവർത്തികൾക്ക് മേൽ കുറ്റകൃത്യത്തിന്റെ ബാധ്യത ചുമത്താൻ സാധിക്കില്ല. കേന്ദ്രസർക്കാരോ എജൻസികളോ വാട്‌സ്ആപ്പിലൂടെ പ്രക്ഷേപണം ചെയ്ത സന്ദേശമോ ശബ്ദമോ പരിശോധിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.
വ്യാജവാർത്തകൾ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സാമൂഹ്യമാധ്യമങ്ങൾക്ക് നിയന്ത്രണത്തിന്റെ പരിധിയിൽ കൊണ്ടുവരുക എന്ന ആവശ്യം ഉയർന്നത്.