ഹൈദരാബാദ്: പ്രമുഖ ആക്ടിവിസ്റ്റ് സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. കരളിന് രോഗം ബാധിച്ച് ഡൽഹിയിസെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയിരുന്നു മരണം.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ചെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വഴി ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
ആര്യ സമാജം നേതാവായിരുന്ന അഗ്നിവേശിന് സംഘ്പരിവാർ വിരുദ്ധ നിലപാടുകൾ തുറന്നു പറഞ്ഞതിന് വ്യാപക അക്രമം നേരിട്ടിരുന്നു. ഹരിയാനയിൽ നിന്നുള്ള മുൻ എംഎൽഎ ആയിരുന്നു.
ആര്യ സമാജം തത്വങ്ങൾ ഉൾക്കൊണ്ടുകൊണ്ട് 1970ൽ ‘ആര്യ സഭ’ പാർട്ടി രൂപീകരിച്ചിരുന്നു. അഭിഭാഷകൻ കൂടിയായിരുന്ന അദ്ദേഹം സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ ഇടപെട്ട് ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു.