Home Technology കൊറോണ പ്രതിസന്ധി; മോസില്ല കമ്പനി 250 പേരെ പിരിച്ചുവിട്ടു

കൊറോണ പ്രതിസന്ധി; മോസില്ല കമ്പനി 250 പേരെ പിരിച്ചുവിട്ടു

0

വാഷിം​ഗ്ടൺ: കൊറോണ പ്രതിസന്ധിയെ തുടർന്ന് കമ്പനിയില്‍ നിന്നും കാല്‍ഭാഗം ജീവനക്കാരെ പിരിച്ചുവിട്ട് മോസില്ല. 250 പേരെയാണ് കമ്പനി പിരിച്ച് വിട്ടത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ശ്രദ്ധകേന്ദ്രീകരിച്ച് 750 ജീവനക്കാരുമായി മുന്നോട്ട് പോവാനാണ് കമ്പനിയുടെ തീരുമാനം.

ജീവനക്കാരെ പിരിച്ചുവിട്ടതോടെ കമ്പനിയുടെ തായ്‌പേയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ഇത് ആദ്യമായല്ല മോസില്ല ജീവനക്കാരെ പിരിച്ചുവിടുന്നത്. കൊറോണ വൈറസിന്റെ വ്യാപനം കമ്പനിയുടെ വരുമാനത്തെ സാരമായി ബാധിച്ചതായും അതുകൊണ്ട് കൊറോണയ്ക്ക് മുമ്പുള്ള പ്രവര്‍ത്തന രീതികള്‍ ഇനി പ്രാവര്‍ത്തികമാകില്ലെന്നും മോസില്ല സിഇഓ മിച്ചല്‍ ബേക്കര്‍ പറഞ്ഞു.

മോസില്ല ഫയര്‍ ഫോക്‌സ് ബ്രൗസറില്‍ സെര്‍ച്ച് എഞ്ചിനുകള്‍ ഡിഫോള്‍ട്ട് ആയി നല്‍കുന്നതിന് കമ്പനികളില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലമാണ് മോസില്ലയുടെ പ്രധാന വരുമാന സ്രോതസ്.

ചൈനയില്‍ ബയ്ദു, റഷ്യയില്‍ യാന്റെക്‌സ്, അമേരിക്കയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി ഗൂഗിള്‍ എന്നിവയുമായി മോസില്ലയ്ക്ക് കരാറുണ്ട്. റോയല്‍റ്റി, പരസ്യം, സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയില്‍ നിന്നും വരുമാനം ലഭിക്കുന്നുണ്ട്.
വിപിഎന്‍ സേവനമായ പോക്കറ്റ്, വിആര്‍ ചാറ്റ്‌റൂം ഹബ്ബ്‌സ്, പുതിയ സുരക്ഷാ സ്വകാര്യത ടൂളുകള്‍ എന്നിവയില്‍ മോസില്ല ശ്രദ്ധചെലുത്തുമെന്ന് ബേക്കര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here