മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മാവുമായി സംസാരിച്ചെന്ന് അവകാശപ്പെട്ട് പാരാനോർമൽ വിദഗ്ധനെന്ന് പരിചയപ്പെടുത്തുന്ന സ്റ്റീവ് ഹഫ്.
വെളിച്ചത്തിലാണോ എന്ന സ്റ്റീവിന്റെ ചോദ്യത്തിന് അതേ , വെളിച്ചം ലഭിക്കുന്നുണ്ട് എന്നാണ് മറുപടി. എങ്ങനെയാണ് മരിച്ചതെന്നതിന്, എല്ലാം ഡോക്ടർമാർ പുറത്തു വിടും എന്നാണ് മറുപടി നൽകിയതെന്നും സ്റ്റീവ് പറയുന്നു. സുശാന്തിനൊപ്പം മറ്റൊരാത്മാവ് കൂടി പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും സുശാന്തിനെ സഹായിക്കുകയായിരുന്നു അതിന്റെ ലക്ഷ്യമെന്നും സ്റ്റീവ് പറയുന്നു.
സുശാന്തുമായി താൻ രണ്ട് തവണ സംസാരിച്ചുവെന്നും താൻ ഇതുവരെ ഇടപെട്ട ആത്മാക്കളിൽ ഏറ്റവും ശക്തനാണെന്നും സ്റ്റീവ് പറയുന്നു. സുശാന്തിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണ്, സത്യം അറിയണമെന്നും ആവശ്യപ്പെട്ട് ആരാധകർ സന്ദേശമയച്ചതിനെ തുടർന്നാണ് താൻ സംസാരിച്ചതെന്നും സ്റ്റീവ് പറയുന്നു. സ്വയം വികസിപ്പിച്ചെടുത്ത ഉപകരണം വഴിയാണ് ആത്മാക്കളോടുള്ള സ്റ്റീവിന്റെ വർത്തമാനം.
സുശാന്തിന്റെ സിനിമകളൊന്നും താൻ കണ്ടിട്ടില്ലെന്നും എന്നാൽ വളരെയധികം സ്നേഹിക്കപ്പെട്ട താരമാണെന്ന് മനസിലാക്കുന്നുവെന്നും സ്റ്റീവ് സുശാന്തിന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദത്തോട് പറയുന്നുണ്ട്. അത് സുശാന്തിന്റെ ശബ്ദം തന്നെയാണെന്നാണ് വിഡിയോയ്ക്കു ലഭിക്കുന്ന കമന്റുകൾ.
പത്തു വർഷത്തിലേറെയായി താൻ ആത്മാക്കളുമായി സംവദിക്കാറുണ്ടെന്നാണ് സ്റ്റീവ് വ്യക്തമാക്കുന്നത്. പത്ത് ലക്ഷത്തിലേറെപ്പേർ സ്റ്റീവിനെ യൂട്യൂബിൽ പിന്തുടരുന്നുണ്ട്. സുശാന്തിന്റെ മരണ ശേഷം ഒരു മാസം ആകുമ്പോൾ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കാമുകി റിയാ ചക്രവർത്തി രംഗത്തെത്തിയിരുന്നു. മരണത്തിൽ ആകാശ് ചോപ്രയെ പൊലീസ് നാലു മണിക്കൂറോളം ഇന്നലെ ചോദ്യം ചെയ്തിരുന്നു. അവസരങ്ങൾ നിഷധിക്കപ്പെട്ടതിനെ തുടർന്ന് താരം വിഷാദരോഗത്തിലകപ്പെട്ടിരുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.