ലഡാക്ക് : കശ്മീരിലെ ലഡാക്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരെ പ്രകീര്‍ത്തിച്ചു. സൈനികരുടെ ധൈര്യം സമാനതകളില്ലാത്തത്. സൈനീകരുടെ ധൈര്യം മലനിരകളേക്കാള്‍ ഉയരത്തിലെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കില്‍ ഇന്ത്യന്‍ സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വലിയ വെല്ലുവിളികള്‍ക്കിടയിലും നിങ്ങള്‍ രാജ്യത്തെ സംരക്ഷിക്കുന്നു. നിങ്ങളുടെ ധൈര്യം രാജ്യത്തിനാകെ പ്രചോദനമാണ്. ജവാന്മാരുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണ്. രാജ്യം മുഴുവന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു. സൈന്യത്തിന്റെ കരുത്താണ് രാജ്യത്തിന്റെ കരുത്ത്. ഇത് രാജ്യസ്നേഹികളുടെ ഭൂമിയാണ്. രാജ്യത്തെ സംരക്ഷിക്കാന്‍ എന്തു ത്യാഗത്തിനും നമ്മള് തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രതീകമാണ്. ശത്രുക്കളുടെ കുടിലശ്രമങ്ങളൊന്നും വിജയിക്കില്ല. ആരെയും നേരിടാന്‍ രാജ്യം സജ്ജമാണ്. ശത്രിക്കളെ സൈന്യം പാഠം പഠിപ്പിച്ചു. നിങ്ങളുടെ പ്രവൃത്തി ലോകത്തിനാകെ സന്ദേശമാണ്. സൈനികരുടെ ശക്തി ലോകം തിരിച്ചറിയുന്നു. ലോകയുദ്ധം വേണോ സമാധാനം വേണോ എന്ന ചോദ്യം ഉയരുമ്പോള്‍, ലോകം നമ്മുടെ ധീരതയെ തിരിച്ചറിയുന്നു. മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടിയാണ് നമ്മള് പ്രവര്‍ത്തിക്കുന്നത്.
അതിര്‍ത്തിയില്‍ സൈന്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് മൂന്നിരട്ടി പണമാണ് വകയിരുത്തിയത്. ഗില്‍വാന്‍ ഇന്ത്യയുടേതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗില്വാനില് വീരമൃത്യു വരിച്ച ജവാന്മാരെ രാജ്യം എന്നും സ്മരിക്കും. ജീവന് ബലിയര്‍പ്പിച്ച വീരജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായി നരേന്ദ്രമോദി പറഞ്ഞു.
അതിർത്തിയോട് ചേർന്ന സ്ഥലം മോദി സന്ദർശിച്ചു. ഇവിടുത്തെ സേനാവിന്യാസം അദ്ദേഹം നേരിട്ട് വിലയിരുത്തി. അതിർത്തിയിൽ സൈനികൻ മുഖാമുഖം നിൽക്കുന്ന സ്ഥലങ്ങളും അദ്ദേഹം സന്ദർശിച്ചു. സമുദ്രനിരപ്പിൽ നിന്ന് 110000 അടി ഉയരത്തിലുള്ള സ്ഥലമാണ് ഇത്. അവിടുത്തെ ഫോർവേഡ് ബ്ലോക്കുകൾ സന്ദർശിച്ച് അവിടെയുള്ള സൈനികരുമായി സംസാരിച്ചു.
ഗാൽവൻ താഴ്വരയിലെ സംഘർഷത്തിൽ പരുക്കേറ്റ സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി. അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലേ, ലഡാക്ക് സന്ദർശിച്ചത്. പുലർച്ചെ ലേ സന്ദർശിച്ച അദ്ദേഹം അതിനു ശേഷമാണ് ലഡാക്കിലേക്ക് എത്തിയത്. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
ഇന്ന് പുലർച്ചെ അദ്ദേഹം ‘ലേ’യിലെത്തിയിരുന്നു. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രി അതിർത്തിയിൽ എത്തിയത്. വളരെ അപ്രതീക്ഷിതമായായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. സേനാംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം. ലേ സന്ദർശനം കഴിഞ്ഞാണ് അദ്ദേഹം ലഡാക്കിലേക്ക് പോയത്.